Latest Post :
Recent Post
Showing posts with label ADOLESCENT HEALTH. Show all posts
Showing posts with label ADOLESCENT HEALTH. Show all posts

Elderly Care Programmes



Elderly Care Programmes by Dr Rajeevan Asst DHS. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

School Health Programme



School Health Programmeനെ കുറിച്ചുള്ള ഒരു PDF FILEനൽകുന്നു . ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ POWER POINT ആയി ഉപയോഗിക്കാം 








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

TEENAGE PRESENTATION




സുവർണ്ണ കൌമാരം.. കൌമരകാലത്തെ കുറിച്ച് വിശദമാക്കുന്ന നല്ല ഒരു ഫയൽ തയ്യാറക്കി നൽകിയിരിക്കുന്നത് ജോഫ്രി ജേക്കബ് ഹെൽത്ത് ഇൻസ്പെക്ടർ ആണ്.. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ പവ്വർ പോയിന്റ് ആക്കി ഉപയോഗിക്കാം...









ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Adoloscent Growth and Development - Power Point Presentation



കൌമാരപ്രായത്തിലെ വളർച്ചയേയും വികാസത്തിനെയും കുറിച്ച് മനസ്സിലാക്കുവാനും ആരോഗ്യബോധവൽകരണം നടത്തുവനും പറ്റിയ ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

{[['']]}

CHILD RIGHTS

Child Rights Power Point Presentation







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്


{[['']]}

Adolecent Health

Adolecent Health Power point presentation by RAJU PK Technical assistant 









ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്


{[['']]}

അമ്മ..മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി -- ADOLESCENT GIRL CARE

അമ്മ..മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി
-----------------------------------------------

കൌമാരകാലം ജീവിതത്തിലെ വളരെയേറെ പ്രതിസന്ധികള്‍ ഉള്ള കാലമാണ്.ഇന്നത്തെ കൌമാരക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല.കെട്ടുറപ്പുള്ള കുടുംബങ്ങളില്ലാത്തതാണ് മുഖ്യകാരണം.സാനിട്ടറി നാപ്കിൻ ഉപയോഗിക്കാം.അതില്ലെങ്കിൽ വൃത്തിയുള്ള വെള്ളത്തുണിയാണ് ഏറ്റവും നല്ലത്.മൂന്നോ നാലോ ഇത്തരം നാപ്കിനുകള്‍ (തുണിക്കഷണങ്ങള്‍) ഉണ്ടെങ്കില്‍ അത് ഒരു ആര്‍ത്തവ കാലത്തേക്ക് ധാരാളമാണ്.ഓരോ ദിവസവും ഉപയോഗിച്ചവ വൃത്തിയായി കഴുകി വെയിലത്ത്‌ ഉണക്കി ഇസ്തിരിയിട്ടു സൂക്ഷിച്ചാല്‍ മതിയാകും.സ്റ്റെറി ലൈസു ചെയ്യാനാണ് ഇസ്തിരിയിടുന്നത്.ഇതത്ര രഹസ്യമാക്കി ചെയ്യേണ്ട കാര്യമല്ല.വീട്ടിലുള്ള പുരുഷന്മാരും ഇതൊക്കെ അറിയണം.കുമാരന്മാരും അറിയണം.ഭാവിയില്‍ അവര്‍ക്ക് ഉണ്ടാകുന്ന പങ്കാളിക്ക് ആര്‍ത്തവം ഉണ്ടാവുമെന്നും ആനാളുകളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശ്രദ്ധിക്കണമെന്നും ആണ്‍മക്കളെ മാതാപിതാക്കള്‍ പഠിപ്പിക്കണം.ആര്‍ത്തവ കാലത്ത്‌ ചില സ്ത്രീകള്‍ ചില മൂശേട്ടത്തരങ്ങള്‍ കാട്ടുമെന്നും അത് അവരുടെ കുഴപ്പമല്ലെന്നും ഹോര്‍മോണ്‍ പ്രശ്നമാണെന്നും,അത് താല്ക്കാലികം മാത്രമാണെന്നും മറ്റും ആണ്‍ മക്കളെ പഠിപ്പിക്കാനും ഇത് നല്ല സമയമാണ്.നല്ല ഒരു ദാമ്പത്യ ജീവിതത്തിനു ഇത്തരം ഒട്ടേറെ പാഠങ്ങള്‍ നമ്മുടെ കൌമാരക്കാരെ പഠിപ്പിക്കേണ്ടതുണ്ട്.


ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍ നിന്നു കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടിയില്‍ ഭീതി വളര്‍ത്താം. ആരോഗ്യ ക്ളാസില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ അമ്മ തന്നെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി മകള്‍ക്കു പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. അമ്മയ്ക്ക് ഇതിനു കഴിവില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ അധ്യാപികമാരോ ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് അറിവു നല്‍കണം

  • ശാരീരിക മാറ്റങ്ങളെക്കുറിച്ച് എപ്പോള്‍ പറഞ്ഞു തുടങ്ങാം?


ഒമ്പത്-10 വയസെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ പ്രായത്തില്‍ സ്തന വളര്‍ച്ചയുണ്ടാകും. ഒപ്പം കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മോള്‍ അമ്മയെപ്പോലെ വലുതാവുകയാണെന്നു പറഞ്ഞു മനസിലാക്കുക.

സാധാരണയായി കക്ഷത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആറു മാസത്തിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടാകും. ഒന്‍പത് വയസാകുമ്പോഴേക്കും കുട്ടിക്ക് ആര്‍ത്തവത്തെക്കുറിച്ച് അറിവ് നല്‍കാം. ഇതു കഴിവതും ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക. മോള്‍ക്കു ചെറിയ വയറ്വേദനയുണ്ടാകും. പിന്നീട് പാന്റീസില്‍ രക്തം കണ്ടാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഇതു മോള്‍ വലിയ ആളാകുന്നതിന്റെ തെളിവാണ്. ഇതിന് ആര്‍ത്തവമെന്നാ പറയുക. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകും. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ചാല്‍ മോള്‍ക്കു സാധാരണ പോലെ സ്കൂളില്‍ പോകാനും കളിക്കാനും കഴിയുമെന്നും കുട്ടിയോടു പറയുക.

  • എന്താണ് ആര്‍ത്തവം?



ഗര്‍ഭം ധരിക്കാനുള്ള വളര്‍ച്ചയിലേക്കു ശരീരമെത്തിയതിന്റെ അടയാളമാണ് ആര്‍ത്തവം. കൌമാരമെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തുന്നു. ഇതോടെ മാസത്തിലൊരിക്കല്‍ ഒരു അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്ത് എന്‍ഡോമെട്രിയം എന്ന ഒരു പാടയുണ്ട്. കൌമാരമെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ഈ പാട തടിക്കുകയും ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു തയാറാവുകയും ചെയ്യും. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഇത് പൊഴിഞ്ഞു യോനിയില്‍ കൂടി രക്തത്തോടൊപ്പം പോകും. ഈ രക്തമാണ് ആര്‍ത്തവരക്തം. 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. ഹോര്‍മോണിന്റെ വ്യതിയാനമനുസരിച്ച് ഒരാഴ്ച മുന്നോട്ടോ പിന്നോട്ടോ ഇതു മാറാം.


  • ആദ്യ ആര്‍ത്തവത്തിനു വേണ്ട തയാറെടുപ്പുകള്‍?


ശþരീരിക മാറ്റം കണ്ടു തുടങ്ങിയാല്‍ കുട്ടിക്കു സ്കൂളില്‍ വച്ചോ യാത്രയ്ക്കിടയിലോ ഏതു സമയത്തു വേണമെങ്കിലും ആദ്യ ആര്‍ത്തവമുണ്ടാകാമെന്നോര്‍ക്കുക. വയറു വേദനയനുഭവപ്പെട്ടാല്‍ അമ്മയോടു പറയണമെന്നോര്‍മിപ്പിക്കുക. പാഡോ തുണിയോ ഉപയോഗിക്കേണ്ട വിധം മകള്‍ക്കു പറഞ്ഞു കൊടുക്കണം. സ്കൂളില്‍ വച്ച് ആദ്യ ആര്‍ത്തവമുണ്ടായാലും പേടിക്കേണ്ട കാര്യമില്ലെന്നും പാഡ് ഉപയോഗിച്ചാല്‍ മതിയെന്നും പറയുക. ഈ വിവരം ടീച്ചറെ അറിയിക്കാനും പറയുക. ദീര്‍ഘ യാത്ര പോകുമ്പോള്‍ പാഡോ, തുണിയോ കൈയില്‍ കരുതാന്‍ മകളെ ഓര്‍മിപ്പിക്കുക.

  • എട്ട് വയസുള്ള കുട്ടിയില്‍ ശാരീരിക മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇത്രയും നേരത്തേ ആര്‍ത്തവമുണ്ടാകുമോ?


ആഹാര രീതിയും ശരീരഘടനയും നേരത്തെ ആര്‍ത്തവമുണ്ടാകുന്നതിനു കാരണമാകും. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും അമിതവണ്ണവും പെണ്‍കുട്ടികളില്‍ 10 വയസിലോ അതിനു മുമ്പോ ആര്‍ത്തവം ഉണ്ടþകാനിടയാക്കും. പാരമ്പര്യവും ഒരു ഘടകമാണ്. അമ്മയ്ക്ക് ആദ്യ ആര്‍ത്തവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ മകള്‍ക്കും അതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.

  • സമപ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ആര്‍ത്തവമുണ്ടാകാന്‍ വൈകുന്നു. ഇതില്‍ പേടിക്കേണ്ടതുണ്ടോ?


പെണ്‍കുട്ടികളില്‍ പതിനാലു വയസിനുള്ളില്‍ ശാരീരികമായ മാറ്റങ്ങളൊന്നും കണ്ടു തുടങ്ങിയില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. പതിനാറു വയസിനുള്ളില്‍ ആര്‍ത്തവമുണ്ടായില്ലെങ്കിലും തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണണം.
ചിലരില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ട് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ആദ്യ ആര്‍ത്തവമുണ്ടാകില്ല. ഇത്തരം അവസ്ഥയില്‍ മകളെ ഗൈനക്കോളജിസ്റ്റിനെ കാണിക്കുക.

  • ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍?


വയറുവേദന, കാല്‍കഴപ്പ്, നടുവുവേദന എന്നിവയാണു പൊതുവെ ആര്‍ത്തവത്തോടനുബന്ധിച്ചു കണ്ടുവരുന്ന അസ്വസ്ഥതകള്‍. ചിലരില്‍ ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വയറുവേദന സ്വാഭാവികമാണ്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊതുവെ കടുത്ത വേദനയുണ്ടാകുക. ആര്‍ത്തവ രക്തത്തെ പുറംതള്ളുന്ന ഗര്‍ഭാശഭിത്തികള്‍ സങ്കോചിക്കുന്നതാണു വയറുവേദനയ്ക്കു കാരണം. ചൂടുവെള്ളം നിറച്ച പാത്രമോ ഹോട്ട് ബാഗോ അടിവയറ്റിനു മുകളില്‍ പിടിക്കുന്നതു വയറുവേദനയകറ്റാന്‍ നല്ലതാണ്. ആര്‍ത്തവസമയത്തു രക്തം കാണുന്നതിന് 24 മണിക്കൂര്‍ മുമ്പും 24 മണിക്കൂര്‍ ശേഷവും വയറുവേദന നീണ്ടു നിന്നാല്‍ ചികിത്സ തേടണം.

  • ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതെങ്ങനെ?


ആര്‍ത്തകാലത്തു ശരീര ഭാഗങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു കൊടുക്കണം. ആര്‍ത്തവമടുക്കുന്ന ദിവസങ്ങളില്‍ യോനീഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇളം ചൂടുവെള്ളമുപയോഗിച്ച് ഇടയ്ക്കിടെ യോനീഭാഗം വൃത്തിയായി കഴുകുക. ജലാംശം തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപയോഗശേഷം സോപ്പിട്ടു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാ ക്കണം. ഇതു വെയിലത്തിട്ട് ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കുന്നതാണു നല്ലത്. ഇളംചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം പകരും.

  • സാനിറ്ററി നാപ്കിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ?


ഓരോരുത്തരുടെയും സൌകര്യമനുസരിച്ചു പാഡോ തുണിയോ ഉപയോഗിക്കാം. സാനിറ്ററി നാപ്കിന്റെ ഉപയോഗം പൊതുവെ ദൂഷ്യഫലമൊന്നുമുണ്ടാക്കില്ല. എന്നാല്‍, ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുനന്ത് ആരോഗ്യകരമല്ല. കൂടുതല്‍ നേരമുള്ള ഉപയോഗം ഇന്‍ഫെക്ഷനു കാരണമാകും. അധികം രക്തം പോകുന്നില്ലെങ്കില്‍ പോലും ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ദിവസം നാല് തവണ വരെ പാഡ് മാറ്റാം. നനഞ്ഞ പാഡ് ഉപയോഗിക്കാന്‍ പാടില്ല. വൃത്തിയായി കഴുകി ജലാംശം ഒപ്പിയെടുത്ത ശേഷം പാഡ് വയ്ക്കുക. ചര്‍മത്തിന്റെ പ്രത്യേകത യനുസരിച്ചു ചിലതരം പാഡുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടായാല്‍ ആ ബ്രാന്‍ഡിന്റെ ഉപയോഗം നിര്‍ത്തുക.

  • ആര്‍ത്തവത്തിലെ അമിത ര്കതസ്രാവം എങ്ങനെ തിരിച്ചറിയാം?


പൊതുവെ 80 മില്ലി ലീറ്റര്‍ രക്തമാണ് ഒരു ദിവസം നഷ്ടപ്പെടുക. ദിവസം നാലു പാഡ് വരെ മാറ്റാം. ആറു മണിക്കൂറിനുള്ളില്‍ മാറ്റിയിട്ടും വസ്ത്രങ്ങളില്‍ രക്തമാവുന്നുണ്ടെങ്കില്‍ അമിത രക്തസ്രാവമാണെ ന്നു കണക്കാക്കണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും ഏഴു ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവമുണ്ടായാലും ചികിത്സ തേടണം.

തലച്ചോറിലെ ഹോര്‍മോണുകളുടെ വ്യതിയാനമാണ് അമിത രക്തസ്രാവത്തിനു കാരണം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ അയണ്‍ ടാബ്ലറ്റ് കഴിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദം, സിസ്റ്റ്, ഗര്‍ഭപാത്രത്തിന്റെ വൈകല്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അമിത രക്തസ്രാവം ഉണ്ടാകും. അമിത രക്തസ്രാവമുണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.

  • രക്തസ്രാവം കുറയുന്നത് ആരോഗ്യത്തിലെ തകരാറു മൂലമാണോ?


ഓരോരുത്തരുടെയും ശരീരഘടനയനുസരിച്ച് ആര്‍ത്തവകാലത്തെ രക്തസ്രാവത്തില്‍ വ്യത്യാസമുണ്ടാകും. പൊതുവെ അഞ്ച് ദിവസമാണ് ആര്‍ത്തവ രക്തം പോകുക. ഇതു രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങിയാല്‍ പേടിക്കേണ്ടതില്ല. അതേ സമയം രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രക്തസ്രാവമുള്ളൂ എന്നതിനൊപ്പം പ്രത്യേക ശാരീരിക മാറ്റങ്ങളും കണ്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം അമിതമായി കൂടുക, കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കാണുക, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം അവസ്ഥയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രദ്ധിക്കുക.


  • ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്നതു കാര്യമായി എടുക്കേണ്ടതുണ്ടോ?


ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പോ ആര്‍ത്തവദിവസങ്ങളിലോ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഇതു സ്തനാര്‍ബുദമോ മറ്റു രോഗങ്ങള്‍ മൂലമോ ആണെന്നു ഭയപ്പെടേണ്ടതില്ല. അസഹനീയമായ വേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാം.

  • ആര്‍ത്തവം ക്രമം തെറ്റുന്ന അവസ്ഥയില്‍ എപ്പോള്‍ ചികിത്സ തേടണം?


ആര്‍ത്തവമുണ്ടായി ആദ്യ രണ്ട് വര്‍ഷം ഇരുപത്തെട്ട് ദിവസം എന്ന കണക്കില്‍ ആര്‍ത്തവം വരണമെന്നില്ല. ചെറിയ വ്യത്യാസങ്ങളൊക്കെ സാധാരണമാണ്. 35 ദിവസം വരെ ഇടവേളയുണ്ടാകാം. എന്നാല്‍, ഇതില്‍ കൂടിയ ഇടവേളയുണ്ടായാല്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.

  • രക്തം പോകുന്നതു വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുമോ?


നല്ല ആരോഗ്യവും ആവശ്യത്തിനു ഹീമോഗോബിനുമുള്ള ഒരു കുട്ടിക്കു സാധാരണ നിലയിലുള്ള ആര്‍ത്തവം പ്രശ്നമൊന്നുമുണ്ടാക്കില്ല. അതേ സമയം അനീമിയയുള്ള കുട്ടികളില്‍ രക്തനഷ്ടം വിളര്‍ച്ച കൂട്ടുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് അനീമിയയുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും അനീമിയ ഉണ്ടാകും.

  • ആര്‍ത്തവകാലത്തു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?


വളരുന്ന പ്രായമായതുകൊണ്ട് ആദ്യ ആര്‍ത്തവമുണ്ടാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പേ തന്നെ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ പോഷകാഹാരം ആവശ്യമായി വരാം. കൂടുതല്‍ പ്രോട്ടീനും ഇരുമ്പും കിട്ടുന്നതിനായി പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ കൂടുതലായി നല്‍കാം. രക്തത്തില്‍ ഹീമോഗോബിന്റെ കുറവുള്ളവരും വിളര്‍ച്ചയുള്ളവരും ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. മാംസാഹാരം ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്.
ആര്‍ത്തവകാലത്തു ലഘുവും പോഷകഗുണമുള്ളതുമായ ആഹാരം വേണം മകള്‍ക്കു നല്‍കാന്‍. രക്തനഷ്ടം പരിഹരിക്കുന്നിനും ഊര്‍ജം ലഭിക്കുന്നതിനുമായി ബീറ്റ്റൂട്ട്, മുന്തിരി, കാരറ്റ്, മാതളനാരങ്ങ എന്നിവയുടെ നീര് കുടിക്കുന്നതു നല്ലതാണ്.

  • ആര്‍ത്തവം ഉണ്ടാകാത്തതിനുള്ള കാരണങ്ങള്‍?


പതിനാറ് വയസിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടായില്ലെങ്കില്‍ ശാരീരികമായ തകരാറുകളാകും കാരണം. രണ്ട് തരത്തിലുള്ള അവസ്ഥയുണ്ട്. ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ക്കു പന്ത്രണ്ട്- പതിമൂന്ന് വയസെത്തുമ്പോഴും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ ഉണ്ടാവില്ല. ഇവര്‍ 15-16 വയസെത്തുമ്പോഴും ആര്‍ത്തവമുണ്ടാവില്ല.

ചിലരില്‍ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുണ്ടാവും. ഇവര്‍ക്ക് എല്ലാ മാസവും വയറുവേദനയുണ്ടാകും. ഈ കുട്ടികളില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകുന്നുണ്ട്. എന്നാല്‍, പുറത്തേക്കു പോകാനാവാതെ ആര്‍ത്തവരക്തം കെട്ടിക്കിടക്കുന്നതാവും കാരണം. ക്രിപ്റ്റോമെനോറിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ മടിക്കരുത്. അള്‍ട്രാ സൌണ്ട് പരിശോധന വഴിയും ക്രിപ്റ്റോമെനോറിയ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപാത്രമുണ്ടാവില്ല. ഇവരില്‍ ഒരിക്കലും ആര്‍ത്തവമുണ്ടാകുകയില്ല. അണ്ഡാശയമുള്ളതുകൊണ്ടു ദാമ്പത്യ ജീവിതം നയിക്കാനാവും. എന്നാല്‍ ഗര്‍ഭപാത്രമില്ലാത്തതു കൊണ്ടു ഗര്‍ഭം ധരിക്കാന്‍ കഴിയില്ല.

  • ആര്‍ത്തവത്തിനു ശേഷം വണ്ണം കൂടുന്നത് ആരോഗ്യ തകരാറ് മൂലമാണോ?


ആര്‍ത്തവമുണ്ടായതിനു ശേഷം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തു വിശപ്പ് കൂടുതലായിരിക്കും. ബേക്കറി ഭക്ഷണ പദാര്‍ഥങ്ങളും ജങ്ക് ഫുഡും കൂടുതല്‍ കഴിക്കുന്നത് ഭാരം കൂട്ടാനിടയാക്കും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മധുരപദാര്‍ഥ ങ്ങള്‍ എന്നിവയ്ക്കു പകരം ഫൈബര്‍ അടങ്ങിയ സാലഡ്സ് പോലുള്ള ഭക്ഷണം അവര്‍ക്കു നല്‍കുക.


  • ആര്‍ത്തവം മാറ്റിവയ്ക്കുന്നതിനായി ഗുളിക കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാകുമോ?


അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറിയ കാലയളവിലേക്കു വേണ്ടി മാത്രമായി ആര്‍ത്തവം മാറ്റി വയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശാനു സരണം ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല.

  • ആര്‍ത്തവകാലത്തു ദേഷ്യം കൂടുതലായി കാണുന്നു?


ആര്‍ത്തവത്തിനു മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവ ദിവസങ്ങളിലും വിഷാദവും ദേഷ്യവും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യമില്ല. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളിലുള്ള വ്യതിയാനം മൂലമാണിത്.

  • അമ്മയില്ലാത്ത കുട്ടികളെ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞു മനസിലാക്കുക?


മകളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അച്ഛന്മാര്‍ക്കു മടിയുണ്ടാവുക സ്വഭാവികം. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെയാരെങ്കിലും ഈ ചുമതലയേല്‍പ്പി ക്കുക. എന്തും തുറന്നു പറയാനുള്ള അടുപ്പം ചെറുപ്പം മുതല്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്മാര്‍ ശ്രമിക്കണം.

  • ആര്‍ത്തവമുണ്ടായിക്കഴിഞ്ഞു മകള്‍ക്കു നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടോ?


ഇനി മുതല്‍ കളിക്കാനും പുറത്തു പോകാനുമൊന്നും പാടില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ശാരീരികമായ മാറ്റങ്ങള്‍ വന്നതുകൊണ്ടു നിയന്ത്രണമേര്‍പ്പെടുത്തുന്നതു കൌമാര ക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ സ്ത്രീയും കടന്നു പോകുന്ന ശാരീരികമായ ഒരു അവസ്ഥ മാത്രമാണിതെന്ന ബോധ്യമാണു കുട്ടികളില്‍ സൃഷ്ടിക്കേണ്ടത്.

ആര്‍ത്തവമായാല്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൊടുക്കുകയല്ല വേണ്ടത്. പകരം, അവര്‍ നേരിടേണ്ടി വരാവുന്ന ലൈംഗിക ചൂഷണങ്ങ ളെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇത്തരം പത്രവാര്‍ത്തകളും മറ്റും ചര്‍ച്ച ചെയ്യുക. ഇത്തരം ദുരവസ്ഥകളില്‍ അകപ്പെടാതിരിക്കാനവരെ ജാഗരൂകരാക്കുക.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

കുട്ടികളിലെ അമിതവണ്ണം


കുട്ടികളിലെ അമിതവണ്ണം ആഗോളതലത്തില്‍ത്തന്നെ വളരെ ഗൌരവമുള്ള വിഷയമായി പരിഗണിച്ചുവരികയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകമാതൃകയിലേക്കുയര്‍ന്ന കേരളത്തിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാല്യം മാറുംമുമ്പേ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം എന്നിങ്ങനെ സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ കുട്ടികളെ ബാധിക്കുന്നതിന്റെ പിന്നില്‍ പൊണ്ണത്തടിയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



എന്തുകൊണ്ട് അമിതവണ്ണം?

രക്ഷിതാക്കളിലുണ്ടാകുന്ന ചില വികലമായ സമീപനങ്ങളുടെയും മറ്റു ഭൌതികസാഹചര്യങ്ങളുടെയും ഫലമാണ് കുട്ടികളിലെ അമിതവണ്ണം. ഉണ്ണിയായാല്‍ ഉരുണ്ടിരിക്കണമെന്നാണ് പൊതുവെ കേരളീയരുടെ ധാരണ. അതിനുവേണ്ടി എന്തു വില കൊടുക്കാനും നമ്മള്‍ തയ്യാറാണ്. വാവയുടെ വണ്ണം കൂട്ടാന്‍ എത്രയെത്ര ടിന്‍ഫുഡുകളാണ് മാറിമാറിപ്പരീക്ഷിക്കുന്നത്. ഒടുവില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരഭാരവും പേറി വാവ മുട്ടിലിഴയുന്നു. അതോടെ അറുതിയില്ലാത്ത രോഗങ്ങളുടെ ആക്രമണവും തുടങ്ങുകയായി.
കുട്ടികളിലെ ആഹാരശീലം നമ്മള്‍ ഉണ്ടാക്കുന്നതാണ്. ഉപ്പും കൊഴുപ്പും മധുരവുമടങ്ങിയ ആഹാരം ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസിലാക്കി അവ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞ് മധുരമേ കഴിക്കൂ എന്നത് നമ്മുടെ തെറ്റായ ധാരണയാണ്. ഭക്ഷണം കൂടുതല്‍ കഴിക്കാന്‍വേണ്ടി കൂടുതല്‍ മധുരം കൊടുത്തു ശീലിപ്പിച്ചാല്‍ പിന്നീടും അതു മാത്രമേ കുട്ടി ഇഷ്ടപ്പെടൂ. കുട്ടികളിലെ കൊഴുപ്പുകോശങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന ഫാസ്റ്ഫുഡ് സംസ്കാരമാണ് പൊണ്ണത്തടിക്കു പിന്നിലെ മറ്റൊരു കാരണം. ഒരു വയസാകുന്നതോടെ എളുപ്പത്തിനുവേണ്ടി കുട്ടിയെ കൂടുതല്‍ കലോറിയടങ്ങുന്ന ഹീനഭക്ഷണങ്ങള്‍ (junk food) കഴിക്കാന്‍ ശീലിപ്പിക്കുന്നതാണ് അപകടം ചെയ്യുന്നത്. ഇതോടെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണ്ട. വാശിപിടിച്ച് കുഞ്ഞുവയറ് വിശന്നുപോയാല്‍ അച്ഛനമ്മാര്‍ക്കു ടെന്‍ഷനായി. വാശിയടക്കാന്‍ കൊടുക്കുന്ന ഈ ഭക്ഷണത്തില്‍ എത്രകണ്ട് മാരകഘടകങ്ങളുണ്ടെന്ന് ആരു ചിന്തിക്കുന്നു. രുചികൂട്ടാന്‍വേണ്ടി ചേര്‍ക്കുന്ന കൊഴുപ്പും അജ്നോമോട്ടോ പോലുള്ള രാസവസ്തുക്കളുമാണ് കുഞ്ഞുവയറ്റിലേക്ക് നാം തള്ളിവിടുന്നത്.


ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വ്യായാമത്തിന് മാര്‍ഗ്ഗമില്ല. വീടിനു ചുറ്റും മതിലുകള്‍ കെട്ടി കൂട്ടിലിട്ട കിളിയെപ്പോലെയാണ് നമ്മളിന്ന് കുട്ടികളെ വളര്‍ത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍പ്പോലും കളിസ്ഥലങ്ങളില്ലാതായി. കളിക്കോപ്പുകളും ടെലിവിഷനും വീഡിയോഡെയിമുമൊക്കെയാണ് ഇന്നത്തെ കുട്ടികളുടെ ചങ്ങാതിമാര്‍. ഫലമോ? കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. സ്റെയര്‍കേസുകള്‍ കേറാന്‍ വയ്യാതെ, പട്ടി കടിക്കാന്‍ വന്നാല്‍പോലും ഓടാനാവാതെ ബാല്യം പൊണ്ണത്തടിക്ക് കീഴ്പ്പെടുന്നു.



പൊണ്ണത്തടി കണ്ടെത്താനുള്ള മാര്‍ഗ്ഗം

ഉയരത്തെ അടിസ്ഥാനമാക്കിയാണ് ശരീരഭാരം കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.) എന്നാണ് ഈ അളവുകോലിന് പേര്. ഇനി എങ്ങനെയാണ് ബി.എം.ഐ. കണ്ടുപിടിക്കുന്നതെന്നു നോക്കാം. ശരീരഭാരം എത്ര കിലോഗ്രാമാണെന്നു നോക്കുക. ഇനി ഉയരം എത്ര മീറ്ററാണെന്നു അളന്നുനോക്കണം. ഉയരത്തെ അതേ സംഖ്യകൊണ്ട് ഗുണിച്ചേഷം ഭാരംകൊണ്ട് ഹരിക്കുമ്പോള്‍ ബി.എം.ഐ. എത്രയാണെന്ന് കിട്ടുന്നു. ഇതനുസരിച്ച് ഓരോ പ്രായത്തിലുംഒരു കുട്ടിയുടെ തൂക്കവും ഉയരവും എത്രയായിരിക്കണമെന്ന് ചുവടെയുള്ള പട്ടികയില്‍നിന്ന് മനസിലാക്കാം.



പെണ്കുട്ടി
ആണ്കുട്ടി
പ്രായം
തൂക്കം
ഉയരം
തൂക്കം
ഉയരം
ജനനം 
3.2
49.9
3.3
50.5
3 മാസം
 5.4
 60.2
 3.3 
 50.5
6 മാസം
 7.3 
 66.6
  7.8 
 67.8
9 മാസം
 8.6 
 71.1
  9.2
  72.3
1 വയസ്
 9.5
  75 
 10.2 
 76.1
2 വയസ്
 11.8 
 84.5 
 12.3 
 85.6
3 വയസ്
 14.1 
 93.9 
 14.6 
 94.9
4 വയസ്
 14.1 
 93.9
  14.6 
 94.9
5 വയസ്
 17.7 
 108.4 
 18.7 
 109.9
6 വയസ്
 19.5 
 114.6 
 20.7 
 116.1 
7 വയസ്
 21.8 
 120.6 
 22.9 
 121.7
8 വയസ്
 24.8 
 126.4 
 25.3 
 127.0
9 വയസ്
 28.5 
 132.2
  28.1 
 132.2 
10 വയസ്
 32.5 
 138.3 
 31.4 
 137.5


ഭാരം കുറയ്ക്കാന്‍ വഴികളുണ്ട്

ഉരുണ്ടിരിക്കുന്ന ഉണ്ണിയെ കാണാനുള്ള കൌതുകം പ്രീസ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അസ്ഥാനത്താവും. പൊണ്ണത്തടിയനെന്ന മുദ്ര കുത്തുന്നതോടെ നിങ്ങളുടെ കുട്ടി മറ്റുള്ളവരുടെ പരിഹാസപാത്രമായി മാറുന്നു. ഇത് കുട്ടിയുടെ മനസില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കും. മാത്രമല്ല, പൊണ്ണത്തടിയുടെ ഫലമായുണ്ടാകുന്ന കിതപ്പ്, ശ്വാസംമുട്ടല്‍, അലസത, ഉറക്കംതൂങ്ങല്‍, മന്ദത, അമിതമായ വിശപ്പ്, രോഗങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് വലിയ തലവേദനകളായി മാറും. അപ്പോഴാണ് വണ്ണം എങ്ങനെ കുറയ്ക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങുക.


ഗര്‍ഭിണിയാകുമ്പോഴേ ശ്രദ്ധ തുടങ്ങണം

പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതോടെ വയറുകാണല്‍ എന്ന ചടങ്ങിനും തുടക്കമായി. ബന്ധുവീടുകളില്‍നിന്നെത്തുന്ന പലഹാരപ്പൊതിയാണ് ഇവിടെ വില്ലനാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനിക്കുന്ന കുട്ടക്കണക്കിന് പലഹാരം കേടാവാതെയും കളയാതെയും തിന്നുതീര്‍ക്കേണ്ട ചുമതലയും ഭതൃവീട്ടില്‍ കഴിയുന്ന ഗര്‍ഭിണിയുടേതാവുമ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളാവുന്നത്. പച്ചക്കറികളും തവിടും പഴവര്‍ഗ്ഗങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ട സമയത്താണ് ഗര്‍ഭിണി എണ്ണയും മധുരവും അകത്താക്കുന്നത്. നിരപരാധിയായ ഗര്‍ഭസ്ഥശിശു അമ്മ കഴിക്കുന്ന ആഹാരം ഷെയര്‍ ചെയ്യുമ്പോള്‍ തൂക്കംകൂടിയ കുഞ്ഞായി ജനിക്കാന്‍ വിധിക്കപ്പെടുന്നു. പലഹാരപ്പൊതികള്‍ക്കു പകരം ഗര്‍ഭിണിക്ക് പഴങ്ങള്‍ സമ്മാനിക്കാന്‍ പൊതുജനബോധവല്‍ക്കരണം വേണ്ടിവരും.


മധുരവും കൊഴുപ്പും കുറയ്ക്കാം

അമിതാഹാരവും വ്യായാമക്കുറവുമാണ് പ്രായപൂര്‍ത്തിയായവരിലെ അമിതവണ്ണത്തിനുള്ള കാരണമെങ്കില്‍ കുട്ടികളിലെ പൊണ്ണത്തടിക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ത്തന്നെയാണ്. മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ചൊട്ടയിലേ ശീലിപ്പിക്കാന്‍ ശ്രദ്ധിക്കണം. പാലിന്റെ സ്വാഭാവികമധുരം മാത്രം മതിയാവും കുട്ടിക്ക്. പഞ്ചസാര ചേര്‍ത്ത് ശീലിപ്പിക്കാതിരുന്നാല്‍ മധുരത്തെക്കുറിച്ച് കുട്ടി സ്വയം അറിയുന്ന കാലംവരെയെങ്കിലും നിയന്ത്രിക്കാം. കൂവരകു കുറുക്കില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ നേരിയ മധുരമേ ആകാവൂ. കുറുക്കിന് അമിതമധുരമുണ്ടെന്നു കണ്ടാല്‍ മധുരം കുറഞ്ഞ പാല്‍ കുട്ടി നിരസിക്കും.


ബ്രേക്ക്ഫാസ്റ് രാജകീയമാകണം

കുട്ടികളുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രഭാതഭക്ഷണത്തിനാണ്. പ്രത്യേകിച്ചും സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍. രാത്രി മുഴുവന്‍ ഫാസ്റിങ്ങിലായ കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കാനാവില്ല. സ്കൂളില്‍ ഉറക്കം തുങ്ങിയിരിക്കുന്ന കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നാണ് ബ്രേക്ക്ഫാസ്റിന്റെ പ്രാധാന്യം മനസിലായത്. നന്നായി ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ പഠനത്തില്‍ മികവു കാണിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് കുട്ടിയെ കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കുന്ന അതേ ശ്രദ്ധയും ഉല്‍സാഹവും ഭക്ഷണം കഴിപ്പിക്കുന്നതിലും മാതാപിതാക്കള്‍ കാണിക്കണം.


കായികക്ഷമതയുടെ അനിവാര്യത

കാറില്‍നിന്നും സ്കൂളില്‍ വന്നിറങ്ങി തിരിച്ച് കാറില്‍ കയറി വീട്ടില്‍പോകുന്ന കുട്ടിക്ക് ഓടാനറിയില്ലെങ്കില്‍ അവനെ കുറ്റം പറയേണ്ട. കുട്ടിയെ സൈക്കിള്‍ ചവിട്ടാന്‍ അനുവദിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കുട്ടി ടിവിയുടെ മുന്നില്‍ ചടഞ്ഞുകൂടും. തടിയനങ്ങാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം എനര്‍ജറ്റിക്കാവണം. അതിനും കായികക്ഷമത അത്യാവശ്യമാണ്.


ബേക്കറിസാധനങ്ങള്‍ കൈയ്യെത്താദൂരത്ത്

വിരുന്നുകാരെ കരുതി ബേക്കറിസാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ കുട്ടി കാണാത്തിടത്തോ കൈയ്യെത്താത്തിടത്തോ സൂക്ഷിക്കണം. കഴിയുന്നതും അപ്പപ്പോഴത്തെ ആവശ്യത്തിനു മാത്രം ബേക്കറി വാങ്ങുന്നതാണ് നല്ലത്. മധുരമിഠായികള്‍ക്കു പകരം കടലമിഠായി വാങ്ങിക്കൊടുക്കാം. ഐസ്ക്രീമിനു വാശിപിടിച്ചാല്‍ പകരം ഒരു ഔട്ടിങ് വാഗ്ദാനം ചെയ്യാം.


ബിഹേവിയര്‍ തെറാപ്പി

വിദേശികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കുന്ന ചില ടേബിള്‍മാനേഴ്സുകളുണ്ട്. എത്ര നല്ല ഭക്ഷണം മുന്നില്‍ കണ്ടാലും ആര്‍ത്തിപിടിക്കുന്ന രീതി അവര്‍ക്കില്ല. നിശ്ചിത സമയമെടുത്ത് ശാന്തമായിരുന്ന് ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല. ഉദാ-ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് ഭക്ഷണം മതി എന്ന സന്ദേശം തലച്ചോറിലെത്തിക്കുന്നത്. ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മിനിട്ടെടുക്കും. നമ്മുടെ ഭക്ഷണരീതിയനുസരിച്ച് 15 മിനിട്ടിനകം ആഹാരം അകത്താക്കിക്കഴിയുമല്ലോ. സന്ദേശം ചെല്ലാത്തതിന്റെ പേരില്‍ വയറുനിറയുന്നതായി തോന്നുകയില്ല. അങ്ങനെ ശരീരത്തിനാവശ്യമുള്ളതിനേക്കാള്‍ ഭക്ഷണം അകത്താകുന്നു. ബിഹേവിയര്‍ തെറാപ്പിയിലൂടെ നമ്മുടെ ആഹാരശൈലി മാറ്റിയെടുത്താല്‍ കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാം.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 


{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger