{[['
']]}
Showing posts with label CANCER. Show all posts
Showing posts with label CANCER. Show all posts
CANCER INFORMATION - POSTERS
Posted by KRISHNARAJ EDAKKUTTY
Posted on 07:27
with No comments
Labels:
CANCER,
HEALTH INFORMATIONS,
IEC POSTER,
POSTERS
PREVENTION OF CANCER
Posted by KRISHNARAJ EDAKKUTTY
Posted on 08:37
with No comments
അര്‍ബുദം അഥവാ കാന്‍സര്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഭയമാണ്. പക്ഷേ പണ്ടു ഭയപ്പെട്ടതു പോലെ കാന്‍സര്‍ ഭയാനകമല്ല ഇന്ന്. ശാസ്ത്രപുരോഗതിക്കനുസരിച്ച് രോഗനിര്‍ണയത്തിനുള്ള പുതിയ ഉപകരണങ്ങളും രീതികളും ഇന്നുണ്ട്. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ വരാതിരിക്കുന്നതിനും മുന്‍കൂട്ടി കണ്ടുപിടിക്കാനും ഉള്ള പരിശോധനകളെക്കുറിച്ചും അറിഞ്ഞിരിക്കണം.
ശ്വാസകോശം, വായ, തൊണ്ട, ആമാശയം, അന്നനാളം കുടല്‍, പിത്തസഞ്ചി, കരള്‍, പാന്‍ക്രിയാസ്, തലച്ചോറ്, തൈറോയിഡ് ഗ്രന്ഥി എന്നിങ്ങനെ വിവിധ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലുമുണ്ടാവാം. അതുപോലെ രക്താര്‍ബുദം (ലുക്കീമിയ), ത്വക്കിലെ അര്‍ബുദം, ലസിക ഗ്രന്ഥികളിലെ അര്‍ബുദമായ ലിംഫോമ, എല്ലിനെ ബാധിക്കുന്നത് എന്നിങ്ങനെയുള്ള കാന്‍സറുകളും സ്ത്രീകള്‍ക്കും പുരുഷനും ഒരുപോലെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സ്ത്രീ ജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളില്‍ ഉണ്ടാവുന്ന അര്‍ബുദങ്ങളും.
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. അത് കഴിഞ്ഞാല്‍ ഗര്‍ഭാശയ ഗള കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു.
ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കും കാരണമാകുന്നത്. ഭക്ഷണരീതി, ജീവിത ശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയിലെല്ലാമുള്ള തകരാറുകളും ക്രമക്കേടുകളും കാന്‍സറിന് കാരണമാകുന്നു. ശുചിത്വമില്ലായ്മ, പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, പരിസര മലിനീകരണം, കീടനാശിനികള്‍, റേഡിയേഷനുകള്‍, ചിലതരം വൈറസുകള്‍, മലിനജലം, കരിച്ചുവറുത്ത ആഹാരം, എണ്ണയും കൊഴുപ്പും അന്നജവും അമിതമായി ഉപയോഗിക്കല്‍, കൃത്രിമ ആഹാരങ്ങള്‍, ഉപ്പ് കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, മാംസാഹാരം, പ്രതിരോധ ശക്തിയുടെ കുറവ് എന്നിങ്ങനെ കാന്‍സറുണ്ടാക്കുന്ന കാരണങ്ങള്‍ അനവധിയാണ്.
അര്‍ബുദം പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാം. അതുപോലെ പ്രധാനമാണ് ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ അര്‍ബുദത്തെ അകറ്റിനിര്‍ത്താം എന്ന കാര്യവും. നാം കഴിക്കുന്ന ആഹാരത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളും അതുപോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്. ക്യാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ കാര്‍സിനോജിന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഭൂരിഭാഗം കാര്‍സിനോജനുകളും പച്ചക്കറിയില്‍ തളിക്കുന്ന കീടനാശിനികളാണ്. ആഹാരസാധനങ്ങളില്‍ വളരുന്ന പൂപ്പലുകളും പലപ്പോഴും ക്യാന്‍സറിനു കാരണമായേക്കും. അതുപോലെ ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികളും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ക്യാന്‍സറിനു കാരണമാവുന്ന മറ്റു പ്രശ്നങ്ങള്‍ അമിതവണ്ണം, വ്യായാമക്കുറവ്, അമിതമായ കൊഴുപ്പിന്റെ ഉപയോഗം എന്നിവയാണ്. ഭക്ഷണശീലത്തില്‍ വരുത്തുന്ന മാറ്റത്തിലൂടെ ഈ അപകടസാധ്യതകളും കുറയ്ക്കാം.
ചെറുപ്പംമുതലേ സോയാബീന്‍ ആഹാരത്തില്‍ ശീലിക്കുന്നത് ബ്രസ്റ്റ്ക്യാന്‍സറില്‍നിന്ന് സംരക്ഷണം നല്‍കുന്നു. കോളന്‍ ക്യാന്‍സറില്‍നിന്നു സംരക്ഷണം നല്‍കാന്‍ ആഹാരത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. പച്ചക്കറികള്‍ , ഇലക്കറികള്‍ , പഴവര്‍ഗങ്ങള്‍ , തവിടുകളയാത്ത ധാന്യങ്ങള്‍ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നാരുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. വായ, കുടല്‍ , കിഡ്നി, ഓവറി, യൂറിനറി ബ്ലാഡര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ കുറയ്ക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമുണ്ട്. ഇവ ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സൈസോപിന്‍ പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കും. ശ്വാസകോശം, അന്നനാളം, വയര്‍ , വായ, കുടല്‍ എന്നിവിടങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്. ഇവയിലുള്ള നാരുകളും ഫോളിക് ആസിഡ്, സെലിനിയം, വിറ്റാമിന്‍ ഇ, ഫൈറ്റോകെമിക്കല്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ദിവസേന ആഹാരത്തില്‍ 500 ഗ്രാം പഴങ്ങളും പച്ചക്കറികളുമെങ്കിലും ഉള്‍പ്പെടുത്തണം.
ചുരുക്കിപ്പറഞ്ഞാല്‍ ധാരാളം സസ്യാഹാരം കഴിക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും. വ്യായാമം മുടങ്ങാതെ ചെയ്ത് ശരീരഭാരം നിയന്ത്രിക്കണം. കൊഴുപ്പും ഉപ്പും കുറവുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം. ആരോഗ്യകരമായ പാചകരീതികള്‍ ഉപയോഗിക്കുക, ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്

ആരോഗ്യവാർത്തകൾ
ശ്വാസകോശം, വായ, തൊണ്ട, ആമാശയം, അന്നനാളം കുടല്‍, പിത്തസഞ്ചി, കരള്‍, പാന്‍ക്രിയാസ്, തലച്ചോറ്, തൈറോയിഡ് ഗ്രന്ഥി എന്നിങ്ങനെ വിവിധ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലുമുണ്ടാവാം. അതുപോലെ രക്താര്‍ബുദം (ലുക്കീമിയ), ത്വക്കിലെ അര്‍ബുദം, ലസിക ഗ്രന്ഥികളിലെ അര്‍ബുദമായ ലിംഫോമ, എല്ലിനെ ബാധിക്കുന്നത് എന്നിങ്ങനെയുള്ള കാന്‍സറുകളും സ്ത്രീകള്‍ക്കും പുരുഷനും ഒരുപോലെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സ്ത്രീ ജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളില്‍ ഉണ്ടാവുന്ന അര്‍ബുദങ്ങളും.
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. അത് കഴിഞ്ഞാല്‍ ഗര്‍ഭാശയ ഗള കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു.
കാരണങ്ങള്‍
ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കും കാരണമാകുന്നത്. ഭക്ഷണരീതി, ജീവിത ശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയിലെല്ലാമുള്ള തകരാറുകളും ക്രമക്കേടുകളും കാന്‍സറിന് കാരണമാകുന്നു. ശുചിത്വമില്ലായ്മ, പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, പരിസര മലിനീകരണം, കീടനാശിനികള്‍, റേഡിയേഷനുകള്‍, ചിലതരം വൈറസുകള്‍, മലിനജലം, കരിച്ചുവറുത്ത ആഹാരം, എണ്ണയും കൊഴുപ്പും അന്നജവും അമിതമായി ഉപയോഗിക്കല്‍, കൃത്രിമ ആഹാരങ്ങള്‍, ഉപ്പ് കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, മാംസാഹാരം, പ്രതിരോധ ശക്തിയുടെ കുറവ് എന്നിങ്ങനെ കാന്‍സറുണ്ടാക്കുന്ന കാരണങ്ങള്‍ അനവധിയാണ്.
എങ്ങനെ തടയാം
കാന്‍സര്‍ വരാതിരിക്കാന്‍ നാം ചെയ്യേണ്ടത് നല്ല ജിവിത ശൈലിയും ശരിയായ ഭക്ഷണ രീതിയും സ്വീകരിക്കുക എന്നതാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി ഇടക്കിടെ വൈദ്യപരിശോധനകള്‍ നടത്തുകയും വേണം. കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഇത്തരം പരിശോധനകള്‍ കൊണ്ട് സാധിക്കും. കാന്‍സറിന്റെ ആദ്യഘട്ടമാണെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാനും കഴിയും.കാന്‍സര്‍ വരാതിരിക്കാന്‍
- എണ്ണയില്‍ വറുത്തുപൊരിച്ചതും പുകച്ചതും കരിച്ചു പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ വേവിച്ചു കഴിക്കുന്നതാണ് ഉത്തമം. ഗ്രില്‍ഡ് ചിക്കനേക്കാള്‍ നല്ലത് വേവിച്ച കോഴിക്കറിയാണ്.
- മൃഗക്കൊഴുപ്പ് ഒഴിവാക്കുക. പന്നി, ആട്, പശു, കാള, പോത്ത് തുടങ്ങിയ ചുവന്ന മാംസം കഴിക്കാതിരിക്കുക. ഇവ സ്തനത്തിലും കുടലിലും അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
- ഭക്ഷണത്തില്‍ അമിതമായ ഉപ്പ്, കൊഴുപ്പ്, എണ്ണ, മധുരം എന്നിവ ഒഴിവാക്കുക.
- അമിതമായി ഉപ്പിട്ടുണക്കി സൂക്ഷിക്കുന്ന ഭക്ഷണവും (ഉണക്കമീന്‍) അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയും അധികം ഉപയോഗിക്കരുത്.
- കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ടിന്നിലടച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക.
- കൃത്രിമ നിറവും മണവും രുചിയും കലര്‍ത്തപ്പെട്ട ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഒഴിവാക്കുക.
- വെണ്ണ, നെയ്യ്, പാല്‍കട്ടി എന്നിവയുടെ ഉപയോഗം കുറക്കുക.
- പൂപ്പല്‍ പിടിച്ച ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ കഴിക്കരുത്. ഇവ കരളിലെ കാന്‍സറുണ്ടാക്കാന്‍ ഇടയുണ്ട്.
ശീലിക്കേണ്ട ഭക്ഷണരീതി
- സസ്യാഹാരമാണ് മാംസാഹാരത്തേക്കാള്‍ ശരീരത്തിന് നല്ലത്. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
- നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, നിലക്കടല, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവ ഇതില്‍പെടുന്നു. വെളുത്ത അരിയേക്കാള്‍ നല്ലത് പുഴുങ്ങിയ അരിയാണ്.
- നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ ബീറ്റാകരോളിനും ആന്റിഓക്‌സിഡന്റുകളും കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചീര, കാരറ്റ്, മുരിങ്ങയില, പപ്പായ, കാബേജ്, തക്കാളി, തണ്ണിമത്തന്‍, കോളിഫ്‌ളവര്‍ എന്നിവ നല്ലതാണ്.
- നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയും ശരീരത്തിന് നല്ലതാണ്.
- അമിതമായി ചായയും കാപ്പിയും കുടിക്കാതിരിക്കുക. ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയ ആന്റി ആസിഡുകളും ചില വിറ്റാമിനുകളും കാന്‍സറിനെ തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- മഞ്ഞള്‍, മല്ലി, ഉലുവ, വെളുത്തുള്ളി, കുരുമുളക് എന്നിവ പലതരം അര്‍ബുദങ്ങളും വരാതെ തടയാന്‍ സഹായിക്കുന്നു.
- സന്തുലിത ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്. പോഷകക്കുറവ് കൂടുതലാണെങ്കില്‍ അത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാം.
- സോയാബീന്‍ പരിപ്പും സോയാബീന്‍ ഉല്‍പന്നങ്ങളും കഴിക്കുന്നതും നല്ലതാണ്. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ ദിവസേന സോയാബീന്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. അതുപോലെ കുടല്‍, വായ, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്, എന്നീ അവയവങ്ങളിലെ കാന്‍സറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സറും തടയാന്‍ സോയാബീന്‍ ഫലപ്രദമാണ്.
അര്‍ബുദം പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാം. അതുപോലെ പ്രധാനമാണ് ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ അര്‍ബുദത്തെ അകറ്റിനിര്‍ത്താം എന്ന കാര്യവും. നാം കഴിക്കുന്ന ആഹാരത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളും അതുപോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്. ക്യാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ കാര്‍സിനോജിന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഭൂരിഭാഗം കാര്‍സിനോജനുകളും പച്ചക്കറിയില്‍ തളിക്കുന്ന കീടനാശിനികളാണ്. ആഹാരസാധനങ്ങളില്‍ വളരുന്ന പൂപ്പലുകളും പലപ്പോഴും ക്യാന്‍സറിനു കാരണമായേക്കും. അതുപോലെ ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികളും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ക്യാന്‍സറിനു കാരണമാവുന്ന മറ്റു പ്രശ്നങ്ങള്‍ അമിതവണ്ണം, വ്യായാമക്കുറവ്, അമിതമായ കൊഴുപ്പിന്റെ ഉപയോഗം എന്നിവയാണ്. ഭക്ഷണശീലത്തില്‍ വരുത്തുന്ന മാറ്റത്തിലൂടെ ഈ അപകടസാധ്യതകളും കുറയ്ക്കാം.
ചെറുപ്പംമുതലേ സോയാബീന്‍ ആഹാരത്തില്‍ ശീലിക്കുന്നത് ബ്രസ്റ്റ്ക്യാന്‍സറില്‍നിന്ന് സംരക്ഷണം നല്‍കുന്നു. കോളന്‍ ക്യാന്‍സറില്‍നിന്നു സംരക്ഷണം നല്‍കാന്‍ ആഹാരത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. പച്ചക്കറികള്‍ , ഇലക്കറികള്‍ , പഴവര്‍ഗങ്ങള്‍ , തവിടുകളയാത്ത ധാന്യങ്ങള്‍ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നാരുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. വായ, കുടല്‍ , കിഡ്നി, ഓവറി, യൂറിനറി ബ്ലാഡര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ കുറയ്ക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമുണ്ട്. ഇവ ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സൈസോപിന്‍ പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കും. ശ്വാസകോശം, അന്നനാളം, വയര്‍ , വായ, കുടല്‍ എന്നിവിടങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്. ഇവയിലുള്ള നാരുകളും ഫോളിക് ആസിഡ്, സെലിനിയം, വിറ്റാമിന്‍ ഇ, ഫൈറ്റോകെമിക്കല്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ദിവസേന ആഹാരത്തില്‍ 500 ഗ്രാം പഴങ്ങളും പച്ചക്കറികളുമെങ്കിലും ഉള്‍പ്പെടുത്തണം.
ചുരുക്കിപ്പറഞ്ഞാല്‍ ധാരാളം സസ്യാഹാരം കഴിക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും. വ്യായാമം മുടങ്ങാതെ ചെയ്ത് ശരീരഭാരം നിയന്ത്രിക്കണം. കൊഴുപ്പും ഉപ്പും കുറവുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം. ആരോഗ്യകരമായ പാചകരീതികള്‍ ഉപയോഗിക്കുക, ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്

ആരോഗ്യവാർത്തകൾ
CANCER,
MALAYALAM ARTICLE,
{[['
']]}
Labels:
CANCER,
MALAYALAM ARTICLE
CANCER-NOTICE
Posted by KRISHNARAJ EDAKKUTTY
Posted on 09:11
with 24 comments
CANCER,
NOTICE,
{[['
']]}
CERVICAL CANCER,MALAYALAM ARTICLE
Posted by KRISHNARAJ EDAKKUTTY
Posted on 09:36
with No comments
ഗർഭാശയ ഗള അർബുദം സ്ത്രീകളിൽ
'രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണ'മെന്ന് പറഞ്ഞതാരാണെങ്കിലും, മനുഷ്യവംശത്തെ ബാധിക്കുന്ന നിരവധി അര്‍ബുദരോഗാവസ്ഥയെപ്പറ്റിയും ഈ വസ്തുത സത്യമാണെന്നു കാണാം. ചൊട്ടമുതല്‍ ചുടലവരെ നിഴല്‍പോലെ പിന്തുടരുന്ന ഒരു പേക്കിനാവായിരിക്കുന്നു അര്‍ബുദരോഗ ജന്യാവസ്ഥ ഇന്ന് ആധുനിക (സ്ത്രീ)സമൂഹത്തിന്ന്. വ്യക്തിജീവിതത്തിലെ ശീലവ്യത്യാസങ്ങള്‍, ജനിതകപാരമ്പര്യം, പാരിസ്ഥിതികകാരണങ്ങള്‍, ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, ഹോര്‍മോണ്‍ സങ്കര ഗുളികകളുടെ അതിപ്രസരവും അകാലികമായ ഉപയോഗവും, ലൈംഗികരോഗങ്ങളുടെ കടിഞ്ഞാണിടാനാവാത്ത വര്‍ധന, അര്‍ബുദരോഗാവസ്ഥയുടെ ആദ്യകാലഘട്ടങ്ങളെ എത്രയും നേരത്തെ കണ്ടറിഞ്ഞ്, അനുയോജ്യമായ മുന്‍കരുതലുകള്‍ വഴി, ഗുരുതരമായ അര്‍ബുദഘട്ടങ്ങള്‍ക്ക് തടയിടാനാവായ്ക... ഇങ്ങനെ ഒരുപറ്റം കാരണങ്ങളാല്‍ സങ്കീര്‍ണമാണ് സ്ത്രീകളിലെ വിവിധ അര്‍ബുദരോഗങ്ങളുടെ പശ്ചാത്തലമെന്ന് പറയാം.പഴുതുകളില്ലാത്തതും സമയബന്ധിതവുമായ പരിശോധനാ നിരീക്ഷണങ്ങള്‍ വഴി, വികസിത രാജ്യങ്ങളില്‍, ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും, നമ്മുടെ നാട്ടില്‍ ജനനേന്ദ്രിയാര്‍ബുദത്തില്‍ ഇന്നും ഒന്നാംനിരയില്‍ നില്‍ക്കുന്നത് ഈഗണത്തിലുള്ള അര്‍ബുദമാണെന്നത്, നിരാശാജനകംതന്നെ. സ്ത്രീകളിലെ ഏറ്റവും സാധാരണമായ സ്തനാര്‍ബുദത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അര്‍ബുദബാധയ്‌ക്കെതിരെ, ഗുണപരമായ മാറ്റത്തിനുവേണ്ടി, ഒരു സന്ധിയില്ലാസമരം പ്രഖ്യാപിക്കാന്‍, യുദ്ധകാലാടിസ്ഥാനത്തില്‍ നാം ഒരുങ്ങിപ്പുറപ്പെടേണ്ടിയിരിക്കു ന്നു. അതാരംഭിക്കേണ്ടിയിരുന്നത് ഇന്നലെകളിലാണെന്ന കാര്യം നമുക്ക് സൗകര്യപൂര്‍വം മറക്കാം. ആരോഗ്യബോധന പരിപാലന മേഖലയ്ക്ക് ഊന്നല്‍ കൊടുത്ത്, ഒരു പ്രതിരോധ ആരോഗ്യനയം രൂപപ്പെടുത്താന്‍ ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രനേതൃത്വമാണ് വേണ്ടത്. സ്ത്രീകളെ ബാധിക്കുന്ന ജനനേന്ദ്രിയ അര്‍ബുദങ്ങളെപ്പറ്റി ഒന്നൊന്നായി നമുക്കിവിടെ പരിശോധിക്കാം.
1.യോനീകവാടദള അര്‍ബുദം(clear cell carcinoma):
ആകെ ജനനേന്ദ്രിയാര്‍ബുദത്തില്‍ 35 ശതമാനം വരെയാണ് ഇത്തരം അര്‍ബുദത്തിന്റെ തോത്. പ്രധാനമായും കോശവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചോ ആറോ തരമായി തിരിക്കാം. മിക്കവയുടെയും തുടക്കം ഗുഹ്യഭാഗത്തെ ചൊറിച്ചിലോടെയാവും. അതുകൊണ്ടുതന്നെ, യഥാര്‍ഥ രോഗം കണ്ടെത്താന്‍ വലിയ തോതിലുള്ള കാലതാമസം വന്നുപെടാറുണ്ട്. ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഈഅര്‍ബുദത്തിനും ബാധകമാണ്. പ്രത്യേകിച്ചും ലൈംഗികവേഴ്ച വഴി പകര്‍ ന്നുകിട്ടുന്ന ഒരുതരം അതിസൂക്ഷ്മാണുരോഗമായ എച്ച്.പി.വി. ബാധ. സൂക്ഷ്മദര്‍ശിനിക്കുഴല്‍ വഴിയുള്ള കൂലങ്കഷമായ ഒരു പരിശോധന , രോഗബാധിത ഭാഗത്തുനിന്നും ഒരംശം മുറിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ വഴി രോഗനിര്‍ണയം സാധ്യമാണ്. എച്ച്.പി. വി.യുമായി ബന്ധമില്ലാത്ത അര്‍ബുദം യോനീകവാടദള ചര്‍മത്തില്‍ ബാധിച്ചുകാണുന്ന ത്, പ്രായമേറിയ സ്ത്രീകളിലാണ്.ചികിത്സ:
അര്‍ബുദം ബാധിച്ച ഭാഗമടക്കം, സുരക്ഷിതമായി നീക്കംചെയ്യാവുന്നത്രയും ഭാഗം, നീക്കംചെയ്യുക എന്നതാണ് പ്രാഥമിക ശസ്ത്രക്രിയാ ചികിത്സ. അര്‍ബുദം നിലവിട്ട് പടര്‍ന്നുകയറിയ ഘട്ടങ്ങളില്‍, റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. മറ്റുചിലപ്പോള്‍ അര്‍ബുദരോഗത്തിനെതിരെയുള്ള ശക്തിയായ ഔഷധവും .2.യോനിയിലെ അര്‍ബുദം
ജനനേന്ദ്രിയ കാന്‍സറില്‍ ഏറ്റവും അപൂര്‍വമായ ഒന്നാണ് യോനീഭിത്തികളെ ബാധിക്കുന്ന അര്‍ബുദം. നേരത്തെ പറഞ്ഞ എച്ച്. പി.വി. രോഗാണുബാധ, ഈ തരത്തിലുള്ള അര്‍ബുദത്തിന്റെ തുടക്കത്തിന്നും കാരണമാകാറുണ്ട്; ഗര്‍ഭാശയഗള കാന്‍സര്‍, യോനീകവാടദള കാന്‍സര്‍ എന്നിവയുള്ളവരില്‍ പ്രത്യേകിച്ചും. അര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്താനായാല്‍, യോനീനാളിയിലെ രോഗാതുരമായ ഭാഗം മുറിച്ചുമാറ്റല്‍, റേഡിയേഷന്‍ ചികിത്സ എന്നിവ ഗുണകരമാവും. രോഗം കൂടിയ ഘട്ടത്തിലെത്തിയവര്‍ക്ക് അര്‍ബുദരോഗത്തിന്നെതിരെയുള്ള ഔഷധചികിത്സതന്നെയാണ് ശരണം.3.യോനീനാളിയിലെ ശുദ്ധകോശ അര്‍ബുദം
അത്യപൂര്‍വമാണ് ഈരോഗം. അതുണ്ടാവാനുള്ള കാരണമോ അതിലും വിചിത്രവും. ഗര്‍ഭിണി, ആദ്യത്തെ നാലുമാസത്തിനുമുമ്പ്, ഗര്‍ഭം അലസിപ്പോവാതിരിക്കാന്‍ സ ഹായിക്കുമെന്ന് വിശ്വസിച്ചുപോന്ന ഒരൗഷധമായ ഡി.ഇ.എസ്. സേവിച്ചിട്ടുണ്ടെങ്കില്‍, ഗര്‍ഭസ്ഥശിശുവിന്ന് പില്‍ക്കാലത്ത് വന്നുപെടാവുന്ന ഒരു മാരകമായ യോനീഅര്‍ബുദമാണിത്. ഇതിന്റെ കേളികൊട്ട് 18-24 വയസ്സിനിടെയാവും. യോനിവഴിയുള്ള രക്തസ്രാവമോ വാര്‍ച്ചയോ ആകും രോഗലക്ഷണം. യോനീഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കുകതന്നെയാണ് ഇവിടെയും ചികിത്സ.4.ശൈശവകാല സാര്‍ക്കോമ
അഞ്ചു വയസ്സിനു കീഴെയുള്ള ബാലികമാരില്‍ കാണപ്പെടുന്നു. രക്തസ്രാവം തന്നെയാവും രോഗലക്ഷണം. യോനിയുടെ ഉള്‍വശത്തേക്ക് തള്ളിനില്‍ക്കുന്ന, ദശാവളര്‍ച്ച യാണ് പരിശോധനയില്‍ കാണാനാവുക. ശസ്ത്രക്രിയ തന്നെയാണ് പ്രധാന ചികിത്സാരീതി.5.ഗര്‍ഭാശയഗളാര്‍ബുദം
ഭാരതത്തിലെ അര്‍ബുദരോഗ ചികിത്സാവിദഗ്ധര്‍ക്കു നേരെ ഇന്നും കൊഞ്ഞനംകുത്തി, ഗര്‍വോടെ തലയുയര്‍ത്തിനില്‍ക്കുകയാണ് ഗര്‍ഭാശയഗളത്തെ ബാധിക്കുന്ന അര്‍ബുദം. ആഗോളാടിസ്ഥാനത്തില്‍ സ്ത്രീകളില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന അര്‍ബുദത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു ഇത്; വിശിഷ്യാ ഏഷ്യ, ആഫ്രിക്ക, തെക്കനമേരിക്ക എന്നിവിടങ്ങളില്‍. ഈരോഗം ക ണ്ടുപിടിക്കപ്പെടുന്നത്, ശരാശരി 52-53 വയസ്സിലാണ്. ഏറ്റവുമധികം സ്ത്രീകള്‍ രോഗത്തിന്റെ പിടിയില്‍ പെടുന്നത് ഒന്നുകില്‍ 35-39 അല്ലെങ്കില്‍ 60-64 വയസ്സിനിടയിലും.അപകടസാധ്യതകളെന്തൊക്കെ?
വംശപരം: ആഫ്രിക്കന്‍ അമേരിക്കക്കാരില്‍, വെളുത്ത വര്‍ഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗാവസ്ഥ ഇരട്ടിയോളമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സാ മ്പത്തിക ഉച്ചനീചത്വങ്ങള്‍ ഏറെപ്രതിഫലിച്ചുകാണുന്ന ഒരു രോഗാവസ്ഥയാണിത്.ലൈംഗിക, പ്രത്യുല്‍പാദന ചരിത്രം: 16 വയസ്സിനു മുമ്പ് ആദ്യലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നവരില്‍, 20 വയസ്സിനു ശേഷം ആ ദ്യാനുഭവം പങ്കുവെക്കുന്നവരിലേതിനേക്കാള്‍ ഇരട്ടി രോഗസാധ്യതയുണ്ട്. അതുപോലെത്തന്നെ, കൂടുതല്‍ പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് അതിന്നാനുപാതികമായി ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോതും ഏറിക്കൊണ്ടേയിരിക്കും.
- പുകവലി: വര്‍ധിതമായ ഗര്‍ഭാശയ ഗളാര്‍ബുദത്തിന്റെ ഒരടിസ്ഥാനകാരണമായി പുകവലി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
- ഗര്‍ഭനിരോധന ഉറകള്‍: ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍, നിരോധന ഉറകള്‍ ഏറെ സഹായിക്കുന്നു.
- വൃത്തി: പുരുഷപങ്കാളിയുടെ ലൈംഗിക ശുചിത്വവും വിശുദ്ധിയും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗര്‍ഭാശയഗളാര്‍ബുദം. കുഞ്ഞുനാളിലേയുള്ള ലൈംഗികവേഴ്ച, പരസ്ത്രീഗമനം, ലൈംഗികരോഗങ്ങള്‍ ഇവയൊക്കെ അപകടഘടകങ്ങളാണ്.
- പ്രതിരോധ വ്യവസ്ഥയിലെ പാകപ്പിഴകളും പോരായ്മകളും: എയ്ഡ്‌സ് ബാധയെപ്പോലെ, ശാരീരിക പ്രതിരോധം തകരാറിലായി നില്‍ക്കുന്നവരില്‍, ഈ രോഗം വന്നുപെടാനും താമസംവിനാ, ഗുരുതരമായി പടര്‍ന്നുകയറാനും ഇടയാകും.
കാരണങ്ങള്‍:
എച്ച്.പി.വി. അണുബാധയും ഗര്‍ഭാശയഗളാര്‍ബുദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.പാപ്പ് പരിശോധന:
ഏതു രോഗവും നേരത്തെ കണ്ടെത്തല്‍ തന്നെയാണ് ഏറ്റവും നല്ലപ്രതിവിധി. എളുപ്പത്തിലും ചെലവേറെയില്ലാതെയും എവിടെവെച്ചും ചെയ്യാവുന്ന നൂതനമായ ഒരു സ്രവപരിശോധനയാണ് പാപ്പ് ടെസ്റ്റ്. വികസിത രാജ്യങ്ങളില്‍, സ്ത്രീകളുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കുന്നു ഈ പരിശോധന. കൃത്യമായും കണിശമായും ചെയ്താല്‍ രോഗാതുരത, മരണനിരക്ക്, രോഗബാഹുല്യം ഇവ ഗണ്യമായി കുറയ്ക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത. ജീവിതത്തില്‍, ഒരിക്കല്‍ ഈ പരിശോധന 'കുഴപ്പമില്ലെന്ന' ഫലം തന്നാല്‍, അര്‍ബുദരോ ഗസാധ്യത 45 ശതമാനം കണ്ട് കുറയുമെന്നാ ണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ ഒന്‍പതു പരിശോധനകള്‍, ജീവിതകാലത്ത്, പൂര്‍ണമായും കുറ്റമറ്റതായി വരികയാണെങ്കില്‍, രോഗാവസ്ഥ വരാനിടയില്ലെന്ന് 99 ശതമാനവും ഉറപ്പാക്കാം.രോഗലക്ഷണങ്ങള്‍:
അകാലത്തിലും അകാരണമായും യോനിവഴി രക്തസ്രാവം, വെള്ളപോക്ക് ഇവ രണ്ടുമോ ഏതെങ്കിലുമൊന്നോ ഉണ്ടാകുന്നതാവാം ഗര്‍ഭാശയഗളാര്‍ ബുദത്തിന്റെ ആദ്യലക്ഷണം. ലൈംഗികവേഴ്ചയെ തുടര്‍ന്നുള്ള രക്തസ്രാവമാണ് പ്രധാന ലക്ഷണം. ആര്‍ത്തവങ്ങള്‍ക്കിടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള രക്തംപോക്ക്, കൂടിയ ആര്‍ ത്തവസ്രാവം ഇവയും ലക്ഷണങ്ങളാകാം. ദുര്‍ഗന്ധത്തോടുകൂടിയ വാര്‍ച്ച, അതും രക്തച്ഛവി കലര്‍ന്നതോ മഞ്ഞരാശിയിലുള്ളതോ ആയ സ്രവം, അടിവയര്‍, ഗുഹ്യഭാഗം, അരക്കെട്ട്, കാലുകള്‍ ഇവിടെയൊക്കെ അസഹനീയമായ വേദന എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെ.പടര്‍ച്ച:
ശ്രദ്ധിച്ചില്ലെങ്കില്‍ അതിവേഗം പടര്‍ന്നുകയറുന്ന അര്‍ബുദരോഗമാണിത്. തൊട്ടടുത്ത് ഉരുമ്മിനില്‍ക്കുന്ന യോനീപാളികള്‍, മൂത്രാശയം, ജഘനാസ്ഥിയുടെ ഇരുപാ ര്‍ശ്വങ്ങള്‍, മലാശയം ഇവയിലൊക്കെ നേരിട്ടുള്ള വളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താനാവും. കൂടാതെ, കഴലകള്‍ വഴിയുള്ള അര്‍ബുദകോശങ്ങളുടെ പ്രസരണവും വളരെ വേഗം നടക്കും.ചികിത്സ: രോഗത്തിന്റെ ഏറ്റവും ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍, സമൂലഗര്‍ഭാശയംനീക്കല്‍ ശസ്ത്രക്രിയ കൈകണ്ട ചികിത്സാരീതിയാണ്. വളരെയധികം കൈവിരുതും ക്ഷമയും സഹനശക്തിയും വേണ്ടിവരുന്ന ഒരു അപൂര്‍വ ശസ്ത്രക്രിയയാണിത്. ആദ്യഘട്ടം കഴിഞ്ഞാല്‍, റേഡിയേഷന്‍ ചികിത്സ കൊണ്ടു മാത്രമേ, വല്ലതും ചെയ്യാനാകൂ.
മരണകാരണങ്ങള്‍:
ഗര്‍ഭാശയഗളത്തോട് അരികുചേര്‍ന്ന് കിടക്കുന്ന മൂത്രനാളിയെ കെട്ടിവരിയുന്ന വിധത്തില്‍ രോ ഗബാധ മൂര്‍ച്ഛിക്കുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകവഴി, രക്തത്തില്‍ നീക്കം ചെയ്യപ്പെടാതെ ബാക്കിയാവുന്ന യൂറിയാ ഘടകത്തിന്റെ അതിപ്രസരം കാരണമാണ് അധികപേരുടെയും അന്ത്യമുണ്ടാവുന്നത്. അനിയന്ത്രിതമായ രക്തസ്രാവമാണ് മറ്റൊരു മരണകാരണം.6.ഗര്‍ഭാശയ അര്‍ബുദം
വികസിത രാജ്യങ്ങളില്‍, ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ ഒന്നാമനാണ് ഗര്‍ഭാശയാര്‍ബുദം. ആര്‍ത്തവ വിരാമത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി യോനീവഴി രക്തസ്രാവമുണ്ടാകുന്നതാണ് മുഖ്യരോഗലക്ഷണം. ഗര്‍ഭാശയ അര്‍ബുദബാധയുള്ള 75 ശതമാനം പേരും ആര്‍ത്തവവിരാമം വന്നവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കേവലം അ ഞ്ചുശതമാനം പേര്‍ മാത്രമേ നാല്‍പതിനു ചുവടെ പ്രായമായവരുള്ളൂ. 70 ശതമാനം പേരും, രോഗഘട്ടത്തിന്റെ ആദ്യദശയില്‍ തന്നെ, പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമായി സമീപിക്കുന്നുവെന്നതാണ് ഏറ്റവും ഭാഗ്യകരമായ കാര്യം.അപകടസൂചനകള്‍:
ഭൂരിഭാഗം കേസുകളിലും സൈ്ത്രണ ഹോര്‍മോണായ ഈസ്ട്രജനെ കേന്ദ്രീകരിച്ചുള്ള ഗര്‍ഭാശയാന്തരപാളിയുടെ അമിതവളര്‍ച്ചയാണ് ഗര്‍ഭാശയ കാന്‍സറിന് വിത്തുപാകുന്നതെന്ന് ശാസ്ത്രദൃഷ്ട്യാ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. ആര്‍ത്തവവിരാമം, പൊണ്ണത്തടി, പ്രമേഹരോഗം, കൂടാതെ രക്താതിസമ്മര്‍ദവും - ഇത്രയും ഘടകങ്ങള്‍ കൈകോര്‍ത്തുപിടിച്ചാല്‍, ഗര്‍ഭാശയ അര്‍ബുദത്തിന് അരങ്ങൊരുങ്ങുകയായി.പ്രതിരോധ മാര്‍ഗങ്ങള്‍:
ഈസ്ട്രജന്റെ നിയന്ത്രണാതീതവും എതിരില്ലാത്തതുമായ പ്രവര്‍ത്തനമാണ് ഗര്‍ഭാശയ കാന്‍സറിന്റെ പ്രധാന ഹേതുവെന്നിരിക്കെ, പ്രതിരോധത്തിനുള്ള വഴികളും ഈവസ്തുതയിലൂന്നിവേണം. ഈസ്ട്രജന്റെ വഴിവിട്ട ഉപയോഗം ഒഴിവാക്കുക, പൊണ്ണത്തടി കുറയ്ക്കുക, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, അകാരണമായ രക്തസ്രാവത്തിന്റെ കാര്യകാരണങ്ങളെപ്പറ്റി താമസംവിനാ വിലയിരുത്തുക, ഗര്‍ഭാശയാന്തര അര്‍ബുദത്തിന്റെ മുന്നോടിയായി കണ്ടെത്താവുന്ന കോശപരമായ വൈകല്യങ്ങളെ എത്രയുംവേഗം ചികിത്സിക്കുക - ഇവയാണ് സ്വീകാര്യവും ശാസ്ത്രീയവുമായ പ്രതിരോധ നടപടികളും ചികിത്സാരീതികളും.രോഗം എങ്ങനെ കണ്ടെത്താം?:
ഗര്‍ഭാശയഗള അര്‍ബുദത്തില്‍നിന്നു വിഭിന്നമായി, ലക്ഷണങ്ങളേതുമില്ലാത്ത, ജനസഞ്ചയത്തിന് സ്വീകാര്യമായ, മുന്‍കൂര്‍ രോഗം കണ്ടെത്താനുതകുന്ന പരിശോധനമുറ , ഗര്‍ഭാശയ കാന്‍സറിന്റെ കാര്യത്തില്‍ ഇല്ലെന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ രോഗലക്ഷണങ്ങളുമായി വരുന്നവരെ, ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കുക എന്നതു മാത്രമാണ് സ്വീകാര്യമായ ഏകമാര്‍ഗം.രോഗലക്ഷണങ്ങള്‍:
90 ശതമാനം രോഗികളും രോഗലക്ഷണങ്ങളുമായി വരുന്നുവെന്നതാണ് ഒരു കണ്ടെത്തല്‍. അസാധാരണമായ രക്തസ്രാവം (ആര്‍ത്തവ വിരാമത്തിന് മുമ്പോ പിമ്പോ), സാധാരണമല്ലാത്ത യോ നീസ്രവ വാര്‍ച്ച, അടിവയറ്റിലെ വേദന, ഭാരം എന്നിവയാകും മിക്കവരേയും ചികിത്സയ്ക്കായി കൊണ്ടെത്തിക്കുന്ന കാരണങ്ങള്‍.രോഗനിര്‍ണയം എങ്ങനെ?:
ഗര്‍ഭാശയാന്തര പാളിയില്‍നിന്നും ഒരംശം കിള്ളിയെടുക്കുന്ന ഡി.ആന്റ്.സി പരിശോധന, യോനീവഴിയുള്ള സ്‌കാന്‍ നിരീക്ഷണം, ഗര്‍ഭാശയാന്തരം നേരിട്ടു വീക്ഷിക്കാനും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാനും സ ഹായിക്കുന്ന ഹിസ്റ്റെറോസേ്കാപ്പി, ഗര്‍ഭാശയത്തിന്റെ ഉള്‍വശത്തുനിന്ന് പരിശോധനയ്ക്കായി കോശഭാഗങ്ങള്‍ വലിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ, മയക്കം കൊടുക്കാതെയും ആശുപത്രിയില്‍ കിടക്കാതെയും ചെയ്യാവുന്ന രോഗനിര്‍ണയോപാധികളാണ്.ചികിത്സ:
രോഗബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തുകയാണെങ്കില്‍, ഗര്‍ഭാശയം മുഴുവനായി നീക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയ. ആദ്യഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍, ചികിത്സാഫലവും തൃപ്തികരമാവില്ല. ഗര്‍ഭാശയം നീക്കം ചെയ്തതിനുശേഷം റേഡിയേഷന്‍ ചികിത്സകൂടി വേണ്ടിവരും ഇത്തരക്കാര്‍ക്ക്.
7.അണ്ഡാശയാര്‍ബുദം
ആഗോളാടിസ്ഥാനത്തില്‍ നോക്കിയാല്‍, അര്‍ബുദരോഗങ്ങളി ല്‍, അണ്ഡാശയാര്‍ബുദം ഏഴാംസ്ഥാനത്താണ്. ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണിത്. വികസിത രാജ്യങ്ങളില്‍ കഴിഞ്ഞ മൂന്നുകൊല്ലമായി അണ്ഡാശയാര്‍ബുദത്തിന്റെ തോത് മാറാതെനില്‍ക്കുകയാണെങ്കിലും വികസ്വര രാജ്യങ്ങളില്‍ അര്‍ബുദബാധ കൂടിവരുന്നതായാണ് കാണുന്നത്.അപായഘടകങ്ങള്‍:
വ്യക്തിഗത അപകടഘടകങ്ങളായി 40നുമേല്‍ പ്രായം, ഗര്‍ഭപ്രസവങ്ങളുടെ അഭാവം, വന്ധ്യത, മുന്‍കാല ഗര്‍ഭാശയ/സ്തനാര്‍ബുദബാധ, അടുത്ത ബന്ധുക്കളിലെ അണ്ഡാശയാര്‍ബുദബാധ ഇവയൊക്കെ എടുത്തുകാട്ടാനുണ്ട്. എന്നാല്‍, നിരവധി ഗര്‍ഭപ്രസവങ്ങള്‍, നീണ്ടുനിന്ന മുലയൂട്ടല്‍, അണ്ഡവാഹിനിക്കുഴലുകള്‍ കെട്ടിയടച്ചുള്ള വന്ധീകരണ ശസ്ത്രക്രിയ, ഗര്‍ഭാശയം നീ ക്കംചെയ്യല്‍ എന്നിവ അണ്ഡാശയാര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍പോന്ന ഘടകങ്ങളാണ്.കുടുംബചരിത്രം ഏറ്റവുമധികം അര്‍ബുദബാധയ്ക്ക് നിദാനമായിക്കാണുന്ന ഒന്നാണ് അണ്ഡാശയാര്‍ബുദം. അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും അണ്ഡാശയം, സ്തനങ്ങള്‍, ഗര്‍ഭാശയാന്തരം, വന്‍കുടല്‍ ഇവയില്‍ അര്‍ബുദരോഗബാധയേറ്റിട്ടുണ്ടെങ്കില്‍, പിന്‍തലമുറക്കാരില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത വളരെയേറെയാണ്. അണ്ഡാശയാര്‍ബുദം ഏറ്റവും കഠിനഹൃദയനായ നിശ്ശബ്ദ കൊലയാളിയാണ്. 60 ശതമാനം കേസുകളും 60നു മേല്‍ പ്രായമുള്ളവരിലാണ് കണ്ടെത്തുന്നത്. അതുതന്നെ, 60 ശതമാനവും ചികിത്സകൊണ്ട് ഫലമേതും ലഭിക്കാത്ത അന്ത്യഘട്ടത്തിലും. 60 ശതമാനം രോഗികള്‍ക്കും രോഗനിര്‍ ണയത്തിനുശേഷം അഞ്ചുകൊല്ലത്തിലധികം ജീവിതം നീട്ടിക്കിട്ടില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തിനെതിരെ, പ്രതിരോധിക്കാനും കാലേക്കൂട്ടി രോഗംനിര്‍ണയിക്കാനും സമ്യക്കായ പ്രവര്‍ത്തനം ആവശ്യമാണ്.
പക്ഷേ, രോഗാതുരതകുറയ്ക്കാനോ രോഗനിര്‍ണയം നേരത്തെയാക്കാനോ ഉതകുന്ന ഫലപ്രദമായ വിദ്യകളൊന്നും നമ്മുടെ കൈയിലില്ലെന്നതാണ് വാസ്തവം. ആണ്ടുതോറും യോനീവഴിയുള്ള ശാരീരിക പരിശോധന, യോനീവഴിയുള്ള സ്‌കാനിങ്, രക്തത്തിലെ അര്‍ബുദസൂചന നല്‍കുന്ന ഇഅ125 പരിശോധന ഇവയൊക്കെ, ഒളിഞ്ഞും തെളിഞ്ഞും സൂചനകള്‍ നല്‍കുമെന്നല്ലാതെ, ആദ്യന്തം രോഗപ്രതിരോധത്തിനുള്ള സന്നാഹങ്ങളാകുന്നില്ലെന്നതാണ് ഖേദകരം.
അണ്ഡാശയ കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാമെന്നത് വളരെയേറെ പ്രസക്തമായ ഒരുകാര്യമാണെന്ന് മേല്‍പ്പറഞ്ഞ വ സ്തുതകള്‍ തെളിയിക്കുന്നു. ഗര്‍ഭാശയം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്‌ക്കൊപ്പം, അണ്ഡാശയങ്ങള്‍ കൂടി എടുത്തുമാറ്റുക എന്നതാണ് ഒരുവഴി. ഗര്‍ഭനിരോധന ഗുളികകളു ടെ ഉപയോഗം, അണ്ഡാശയാര്‍ബുദത്തിനെതിരെ ഫലപ്രദമായി ഉപകരിക്കുമെന്നതിനാല്‍, ആപല്‍സാധ്യത കൂടുതലുള്ള സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ തുടര്‍ച്ചയായി കഴിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.
ചികിത്സ:
രോഗത്തിന്റെ കാഠിന്യമോ ഘട്ടമോ കണക്കിലെടുക്കാതെ, ശസ്ത്രക്രിയയിലൂടെ രോഗത്തിന്റെ തനതായ അവസ്ഥ മനസ്സിലാക്കുകയെന്നതാണ് അണ്ഡാശയാര്‍ ബുദത്തിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയുടെ അടിസ്ഥാനതത്ത്വം. അണ്ഡാശയത്തോടൊപ്പം ഗര്‍ഭാശയവും നീക്കംചെയ്യണമെന്നത് പ്രായോഗിക സിദ്ധാന്തവും. രോഗം മൂര്‍ച്ഛിച്ച ഘട്ടത്തിലെത്തിയവരില്‍, മാറ്റാവുന്നത്ര അര്‍ബുദബാധിതഭാഗം നീക്കംചെയ്യുകയെന്നത് തുടര്‍ചികിത്സയില്‍ ഗുണകരമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് മിക്കവര്‍ക്കും ഔഷധചികിത്സയോ വികിരണ ചികിത്സയോ രണ്ടുംകൂടിയോ വേണ്ടിവന്നേക്കും.ആദ്യമേ സൂചിപ്പിച്ചതുപോലെ, രോഗികളില്‍ മുക്കാല്‍ പങ്കും അര്‍ബുദ വ്യാപനത്തിന്റെ അന്ത്യഘട്ടത്തിലുള്ളവരാകയാല്‍, ചികിത്സയുടെ വിവിധ രീതികള്‍, അവയെത്രമാത്രം വ്യാപകവും കൂലങ്കഷവുമാണെങ്കിലും, രോഗിയെ സംബന്ധിച്ചേടത്തോളം, കാര്യമായ ശാന്തിയണയ്ക്കാന്‍ പര്യാപ്തമാകാറില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തെ വെല്ലാന്‍ പാകത്തില്‍, അത്യന്തം ശക്തിയേറിയ, അര്‍ബുദകോശങ്ങളെ മാത്രം പ്രതികൂലമായി ബാധിക്കുന്നതും അവയെ കൊന്നൊടുക്കുന്നതുമായ ഔഷധങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനുമായുള്ള തയ്യാറെടുപ്പിലാണ് ചികിത്സാലോകമിന്ന്.

ആരോഗ്യവാർത്തകൾ
CANCER,
DISEASE,
MALAYALAM ARTICLE,
{[['
']]}
Labels:
CANCER,
DISEASE,
MALAYALAM ARTICLE
BREAST CANCER MALAYALAM ARTICLE
Posted by KRISHNARAJ EDAKKUTTY
Posted on 08:39
with No comments
"സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക"
നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അടുത്തകാലത്തായി ഒരു പകര്‍ച്ചവ്യാധി പോലെ ഈ രോഗം പടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും ലക്ഷം സ്ത്രീകളില്‍ 90 പേര്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നതെങ്കിലും മുപ്പത് വയസ്സ് കഴിയുന്നതോടെ തന്നെ പലരെയും ഇപ്പോള്‍ ഈ അസുഖം പിടികൂടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തിന്റെ തോത് നമ്മുടെ നാട്ടിലും ഭീതിദമായി കൂടിവരികയാണ്.
സ്തനാര്‍ബുദം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മെയ്യനങ്ങാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടയാക്കുന്നു. ഇതായിരിക്കാം അടുത്ത കാലത്തായി സ്തനാര്‍ബുദം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കില്‍ മകള്‍ക്കും ചേച്ചിക്കുണ്ടെങ്കില്‍ അനിയത്തിക്കും തിരിച്ചും ഒക്കെ സ്തനാര്‍ബുദം പിടിപെടാറുണ്ട്.
ആരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തികച്ചും ലളിതമായ ചികിത്സകള്‍ കൊണ്ട് സ്തനാര്‍ബുദം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയും. സ്തനങ്ങളില്‍ ചെറിയ മുഴകളായാണ് അര്‍ബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളില്‍ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ഒരു സര്‍ജനെ കണ്ട് ചികിത്സ തേടണം. മുലക്കണ്ണില്‍ നിന്നുള്ള നീരൊലിപ്പും അപകടകാരിയാണ്.
മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്താനാവും. മുഴകളായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ അര്‍ബുദം തിരിച്ചറിയാനാവും എന്നതാണ് ഈ പരിശോധനയുടെ ഗുണം. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഈ പരിശോധന ചെയ്യുന്നത് നല്ലതാണ്.
സ്തനാര്‍ബുദത്തിന് ചികിത്സ തേടാന്‍ പല സ്ത്രീകളും മടിക്കുന്നതിനു പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യേണ്ടി വരില്ല. മുഴ മാത്രം എടുത്തു കളഞ്ഞാല്‍ മതിയാവും. തുടര്‍ന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളില്‍ അസുഖം വരാതിരിക്കാന്‍ ഏകദേശം നാലാഴ്ചയോളം റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. സ്തനം പൂര്‍ണമായും നീക്കംചെയ്യേണ്ടി വരില്ല എന്ന അറിവ് സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു മാറ്റാനും സഹായകമാവും.
വളരെ ചെറിയ മുഴയാണെങ്കില്‍ പോലും സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാറുണ്ട്. ഇത് രോഗം വഷളാവാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പലപ്പോഴും കീമോ തെറാപ്പി ചികിത്സ വേണ്ടി വരിക. കീമോ തെറാപ്പിയിലൂടെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാന്‍ കഴിയും.
രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ കീമോ തെറാപ്പിയും ലളിതമായ തോതില്‍ മതിയാവും. ചികിത്സയുടെ ചെലവും കുറയും. മാത്രമല്ല, തുടക്കത്തിലുള്ള സ്തനാര്‍ബുദത്തിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കീമോ തെറാപ്പി മതിയാവും. അതേസമയം അസുഖം കണ്ടുപിടിക്കാന്‍ താമസിച്ചാല്‍ വളരെ ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ കൂടിയതുമായ ചികിത്സ വേണ്ടിവരും.
ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. സ്തനാര്‍ബുദം എന്ന അസുഖത്തെ പേടിക്കുകയല്ല മറിച്ച് നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ കൊണ്ട് രോഗത്തെ പൂര്‍ണമായും കീഴടക്കാന്‍ കഴിയും.
യൗവനം കഴിയുന്നതോടെ സ്ത്രീകള്‍ സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. വസ്ത്രധാരണ സമയത്തും കുളിക്കുമ്പോഴുമൊക്കെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച് സ്തനങ്ങള്‍ പരിശോധിക്കുക. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം ചികിത്സ തേടുക.
ഒരു കാര്യം ഓര്‍മിക്കുക: രോഗികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്തനാര്‍ബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമായി മാറിക്കഴിഞ്ഞു. അതിനാല്‍ സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല.
ഈ പോസ്റ്റ് ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അടുത്തകാലത്തായി ഒരു പകര്‍ച്ചവ്യാധി പോലെ ഈ രോഗം പടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്തനാര്‍ബുദം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മെയ്യനങ്ങാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടയാക്കുന്നു. ഇതായിരിക്കാം അടുത്ത കാലത്തായി സ്തനാര്‍ബുദം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കില്‍ മകള്‍ക്കും ചേച്ചിക്കുണ്ടെങ്കില്‍ അനിയത്തിക്കും തിരിച്ചും ഒക്കെ സ്തനാര്‍ബുദം പിടിപെടാറുണ്ട്.
ആരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തികച്ചും ലളിതമായ ചികിത്സകള്‍ കൊണ്ട് സ്തനാര്‍ബുദം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയും. സ്തനങ്ങളില്‍ ചെറിയ മുഴകളായാണ് അര്‍ബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളില്‍ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ഒരു സര്‍ജനെ കണ്ട് ചികിത്സ തേടണം. മുലക്കണ്ണില്‍ നിന്നുള്ള നീരൊലിപ്പും അപകടകാരിയാണ്.
മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്താനാവും. മുഴകളായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ അര്‍ബുദം തിരിച്ചറിയാനാവും എന്നതാണ് ഈ പരിശോധനയുടെ ഗുണം. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഈ പരിശോധന ചെയ്യുന്നത് നല്ലതാണ്.
സ്തനാര്‍ബുദത്തിന് ചികിത്സ തേടാന്‍ പല സ്ത്രീകളും മടിക്കുന്നതിനു പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യേണ്ടി വരില്ല. മുഴ മാത്രം എടുത്തു കളഞ്ഞാല്‍ മതിയാവും. തുടര്‍ന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളില്‍ അസുഖം വരാതിരിക്കാന്‍ ഏകദേശം നാലാഴ്ചയോളം റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. സ്തനം പൂര്‍ണമായും നീക്കംചെയ്യേണ്ടി വരില്ല എന്ന അറിവ് സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു മാറ്റാനും സഹായകമാവും.
വളരെ ചെറിയ മുഴയാണെങ്കില്‍ പോലും സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാറുണ്ട്. ഇത് രോഗം വഷളാവാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പലപ്പോഴും കീമോ തെറാപ്പി ചികിത്സ വേണ്ടി വരിക. കീമോ തെറാപ്പിയിലൂടെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാന്‍ കഴിയും.
രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ കീമോ തെറാപ്പിയും ലളിതമായ തോതില്‍ മതിയാവും. ചികിത്സയുടെ ചെലവും കുറയും. മാത്രമല്ല, തുടക്കത്തിലുള്ള സ്തനാര്‍ബുദത്തിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കീമോ തെറാപ്പി മതിയാവും. അതേസമയം അസുഖം കണ്ടുപിടിക്കാന്‍ താമസിച്ചാല്‍ വളരെ ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ കൂടിയതുമായ ചികിത്സ വേണ്ടിവരും.
ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. സ്തനാര്‍ബുദം എന്ന അസുഖത്തെ പേടിക്കുകയല്ല മറിച്ച് നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ കൊണ്ട് രോഗത്തെ പൂര്‍ണമായും കീഴടക്കാന്‍ കഴിയും.
യൗവനം കഴിയുന്നതോടെ സ്ത്രീകള്‍ സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. വസ്ത്രധാരണ സമയത്തും കുളിക്കുമ്പോഴുമൊക്കെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച് സ്തനങ്ങള്‍ പരിശോധിക്കുക. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം ചികിത്സ തേടുക.
ഒരു കാര്യം ഓര്‍മിക്കുക: രോഗികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്തനാര്‍ബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമായി മാറിക്കഴിഞ്ഞു. അതിനാല്‍ സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല.

ആരോഗ്യവാർത്തകൾ
CANCER,
MALAYALAM ARTICLE,
{[['
']]}
Labels:
CANCER,
MALAYALAM ARTICLE
Cancer Reducing Your Risk
Posted by KRISHNARAJ EDAKKUTTY
Posted on 06:49
with No comments
CANCER,
POWER POINT PRESENTATION,
{[['
']]}
Labels:
CANCER,
POWER POINT PRESENTATION
World Cancer Day-Logo PDF FILE
Posted by KRISHNARAJ EDAKKUTTY
Posted on 10:32
with 2 comments
Labels:
CANCER,
FILE AND DOCS
APPLICATION FORM FOR FINANCIAL BENEFIT FOR CANCER PATIENTS
Posted by KRISHNARAJ EDAKKUTTY
Posted on 10:01
with 1 comment
ക്യാൻസർ RCC സഹായിക്കും
Posted by KRISHNARAJ EDAKKUTTY
Posted on 05:11
with 2 comments
തുടക്കത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ 100% മാറുന്ന ഒരു രോഗമാണ് കാൻസർ
ഈ വാർത്ത നിങ്ങൾ പരമാവതി ഷെയർ ചെയ്യുക. കാരണം സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാളിന് പോലും കാൻസർ ചികിത്സ ലഭിക്കാതിരിക്കരുത് ഒരു കുടുംബത്തില്‍ കീമോതെറാപ്പിയെ കുറിച്ച് അറിവില്ലാത്തവര്‍ കാണില്ല എന്ന സ്ഥിതി ആണിപ്പോള്‍ . നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ?
കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്. ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കാന്‍സര്‍ ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര്‍ സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്‍ സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന്‍ തറാപ്പിയും സര്‍ജറിയും അടക്കമുള്ള ചികിത്സകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്. കാന്‍സര്‍ ചികിത്സ വന്‍ ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില്‍ സംശയമില്ല. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. അവരുടെ ഓഫര്‍ ഇങ്ങനെയാണ്. 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. എങ്ങിനെയുണ്ട് ആര്‍ സി സിയുടെ ഓഫര്‍ ? ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്. ഇപ്പോള്‍ കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക. അപേക്ഷാഫോറം ഈ ലിങ്കില്‍ http://rcctvm.gov.in/ patient-welfare.php പോയി ഡൌണ്‍ലോഡ് ചെയ്യാം. ഫീ അടക്കാന്‍ ആര്‍ സി സി കാശ് കൌണ്ടറില്‍ വൈകുന്നേരം 3.30 വരെ സൗകര്യം ഉണ്ടായിരിക്കും. അതല്ലെങ്കില്‍ ഡി.ഡി ആയും കാശ് അയക്കാം. അതിന്റെ വിലാസം താഴെ. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
ഈ വാർത്ത നിങ്ങൾ പരമാവതി ഷെയർ ചെയ്യുക. കാരണം സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാളിന് പോലും കാൻസർ ചികിത്സ ലഭിക്കാതിരിക്കരുത് ഒരു കുടുംബത്തില്‍ കീമോതെറാപ്പിയെ കുറിച്ച് അറിവില്ലാത്തവര്‍ കാണില്ല എന്ന സ്ഥിതി ആണിപ്പോള്‍ . നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ?
കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്. ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കാന്‍സര്‍ ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര്‍ സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്‍ സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന്‍ തറാപ്പിയും സര്‍ജറിയും അടക്കമുള്ള ചികിത്സകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്. കാന്‍സര്‍ ചികിത്സ വന്‍ ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില്‍ സംശയമില്ല. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. അവരുടെ ഓഫര്‍ ഇങ്ങനെയാണ്. 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. എങ്ങിനെയുണ്ട് ആര്‍ സി സിയുടെ ഓഫര്‍ ? ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്. ഇപ്പോള്‍ കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക. അപേക്ഷാഫോറം ഈ ലിങ്കില്‍ http://rcctvm.gov.in/
ഈ ലേഖനം നമ്മുടെ ഗ്രൂപ്പിൽ ചേർത്തത്
CANCER,
MALAYALAM ARTICLE,
{[['
']]}
Labels:
CANCER,
MALAYALAM ARTICLE
മലയാളിയുടെ ഇഷ്ട ഭക്ഷണം മൈദ
Posted by KRISHNARAJ EDAKKUTTY
Posted on 06:02
with 2 comments
CANCER,
PICTURES,
{[['
']]}
Good poster showing the basic health message
Posted by KRISHNARAJ EDAKKUTTY
Posted on 06:48
with No comments
അര്‍ബുദം അഥവാ കാന്‍സ
Posted by KRISHNARAJ EDAKKUTTY
Posted on 05:20
with 1 comment

ശ്വാസകോശം, വായ, തൊണ്ട, ആമാശയം, അന്നനാളം കുടല്‍, പിത്തസഞ്ചി, കരള്‍, പാന്‍ക്രിയാസ്, തലച്ചോറ്, തൈറോയിഡ് ഗ്രന്ഥി എന്നിങ്ങനെ വിവിധ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലുമുണ്ടാവാം. അതുപോലെ രക്താര്‍ബുദം (ലുക്കീമിയ), ത്വക്കിലെ അര്‍ബുദം, ലസിക ഗ്രന്ഥികളിലെ അര്‍ബുദമായ ലിംഫോമ, എല്ലിനെ ബാധിക്കുന്നത് എന്നിങ്ങനെയുള്ള കാന്‍സറുകളും സ്ത്രീകള്‍ക്കും പുരുഷനും ഒരുപോലെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സ്ത്രീ ജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളില്‍ ഉണ്ടാവുന്ന അര്‍ബുദങ്ങളും.
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. അത് കഴിഞ്ഞാല്‍ ഗര്‍ഭാശയ ഗള കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു.
കാരണങ്ങള്‍
ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കും കാരണമാകുന്നത്. ഭക്ഷണരീതി, ജീവിത ശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയിലെല്ലാമുള്ള തകരാറുകളും ക്രമക്കേടുകളും കാന്‍സറിന് കാരണമാകുന്നു. ശുചിത്വമില്ലായ്മ, പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, പരിസര മലിനീകരണം, കീടനാശിനികള്‍, റേഡിയേഷനുകള്‍, ചിലതരം വൈറസുകള്‍, മലിനജലം, കരിച്ചുവറുത്ത ആഹാരം, എണ്ണയും കൊഴുപ്പും അന്നജവും അമിതമായി ഉപയോഗിക്കല്‍, കൃത്രിമ ആഹാരങ്ങള്‍, ഉപ്പ് കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, മാംസാഹാരം, പ്രതിരോധ ശക്തിയുടെ കുറവ് എന്നിങ്ങനെ കാന്‍സറുണ്ടാക്കുന്ന കാരണങ്ങള്‍ അനവധിയാണ്.
എങ്ങനെ തടയാം
കാന്‍സര്‍ വരാതിരിക്കാന്‍ നാം ചെയ്യേണ്ടത് നല്ല ജിവിത ശൈലിയും ശരിയായ ഭക്ഷണ രീതിയും സ്വീകരിക്കുക എന്നതാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി ഇടക്കിടെ വൈദ്യപരിശോധനകള്‍ നടത്തുകയും വേണം. കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഇത്തരം പരിശോധനകള്‍ കൊണ്ട് സാധിക്കും. കാന്‍സറിന്റെ ആദ്യഘട്ടമാണെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാനും കഴിയും.
കാന്‍സര്‍ വരാതിരിക്കാന്‍
ˆഎണ്ണയില്‍ വറുത്തുപൊരിച്ചതും പുകച്ചതും കരിച്ചു പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ വേവിച്ചു കഴിക്കുന്നതാണ് ഉത്തമം. ഗ്രില്‍ഡ് ചിക്കനേക്കാള്‍ നല്ലത് വേവിച്ച കോഴിക്കറിയാണ്.
ˆമൃഗക്കൊഴുപ്പ് ഒഴിവാക്കുക. പന്നി, ആട്, പശു, കാള, പോത്ത് തുടങ്ങിയ ചുവന്ന മാംസം കഴിക്കാതിരിക്കുക. ഇവ സ്തനത്തിലും കുടലിലും അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ˆഭക്ഷണത്തില്‍ അമിതമായ ഉപ്പ്, കൊഴുപ്പ്, എണ്ണ, മധുരം എന്നിവ ഒഴിവാക്കുക.
ˆഅമിതമായി ഉപ്പിട്ടുണക്കി സൂക്ഷിക്കുന്ന ഭക്ഷണവും (ഉണക്കമീന്‍) അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയും അധികം ഉപയോഗിക്കരുത്.
ˆകേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ടിന്നിലടച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക.
6. കൃത്രിമ നിറവും മണവും രുചിയും കലര്‍ത്തപ്പെട്ട ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഒഴിവാക്കുക.
7. വെണ്ണ, നെയ്യ്, പാല്‍കട്ടി എന്നിവയുടെ ഉപയോഗം കുറക്കുക.
8. പൂപ്പല്‍ പിടിച്ച ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ കഴിക്കരുത്. ഇവ കരളിലെ കാന്‍സറുണ്ടാക്കാന്‍ ഇടയുണ്ട്.
ശീലിക്കേണ്ട ഭക്ഷണരീതി
1. സസ്യാഹാരമാണ് മാംസാഹാരത്തേക്കാള്‍ ശരീരത്തിന് നല്ലത്. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
2. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, നിലക്കടല, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവ ഇതില്‍പെടുന്നു. വെളുത്ത അരിയേക്കാള്‍ നല്ലത് പുഴുങ്ങിയ അരിയാണ്.
3. നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ ബീറ്റാകരോളിനും ആന്റിഓക്‌സിഡന്റുകളും കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചീര, കാരറ്റ്, മുരിങ്ങയില, പപ്പായ, കാബേജ്, തക്കാളി, തണ്ണിമത്തന്‍, കോളിഫ്‌ളവര്‍ എന്നിവ നല്ലതാണ്.
4. നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയും ശരീരത്തിന് നല്ലതാണ്.
5. അമിതമായി ചായയും കാപ്പിയും കുടിക്കാതിരിക്കുക. ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയ ആന്റി ആസിഡുകളും ചില വിറ്റാമിനുകളും കാന്‍സറിനെ തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
6. മഞ്ഞള്‍, മല്ലി, ഉലുവ, വെളുത്തുള്ളി, കുരുമുളക് എന്നിവ പലതരം അര്‍ബുദങ്ങളും വരാതെ തടയാന്‍ സഹായിക്കുന്നു.
7. സന്തുലിത ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്. പോഷകക്കുറവ് കൂടുതലാണെങ്കില്‍ അത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാം.
8. സോയാബീന്‍ പരിപ്പും സോയാബീന്‍ ഉല്‍പന്നങ്ങളും കഴിക്കുന്നതും നല്ലതാണ്. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ ദിവസേന സോയാബീന്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. അതുപോലെ കുടല്‍, വായ, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്, എന്നീ അവയവങ്ങളിലെ കാന്‍സറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സറും തടയാന്‍ സോയാബീന്‍ ഫലപ്രദമാണ്.
അര്‍ബുദം പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാം. അതുപോലെ പ്രധാനമാണ് ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ അര്‍ബുദത്തെ അകറ്റിനിര്‍ത്താം എന്ന കാര്യവും. നാം കഴിക്കുന്ന ആഹാരത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളും അതുപോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്. ക്യാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ കാര്‍സിനോജിന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഭൂരിഭാഗം കാര്‍സിനോജനുകളും പച്ചക്കറിയില്‍ തളിക്കുന്ന കീടനാശിനികളാണ്. ആഹാരസാധനങ്ങളില്‍ വളരുന്ന പൂപ്പലുകളും പലപ്പോഴും ക്യാന്‍സറിനു കാരണമായേക്കും. അതുപോലെ ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികളും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ക്യാന്‍സറിനു കാരണമാവുന്ന മറ്റു പ്രശ്നങ്ങള്‍ അമിതവണ്ണം, വ്യായാമക്കുറവ്, അമിതമായ കൊഴുപ്പിന്റെ ഉപയോഗം എന്നിവയാണ്. ഭക്ഷണശീലത്തില്‍ വരുത്തുന്ന മാറ്റത്തിലൂടെ ഈ അപകടസാധ്യതകളും കുറയ്ക്കാം. ചെറുപ്പംമുതലേ സോയാബീന്‍ ആഹാരത്തില്‍ ശീലിക്കുന്നത് ബ്രസ്റ്റ്ക്യാന്‍സറില്‍നിന്ന് സംരക്ഷണം നല്‍കുന്നു. കോളന്‍ ക്യാന്‍സറില്‍നിന്നു സംരക്ഷണം നല്‍കാന്‍ ആഹാരത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. പച്ചക്കറികള്‍ , ഇലക്കറികള്‍ , പഴവര്‍ഗങ്ങള്‍ , തവിടുകളയാത്ത ധാന്യങ്ങള്‍ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നാരുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. വായ, കുടല്‍ , കിഡ്നി, ഓവറി, യൂറിനറി ബ്ലാഡര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ കുറയ്ക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമുണ്ട്. ഇവ ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സൈസോപിന്‍ പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കും. ശ്വാസകോശം, അന്നനാളം, വയര്‍ , വായ, കുടല്‍ എന്നിവിടങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്. ഇവയിലുള്ള നാരുകളും ഫോളിക് ആസിഡ്, സെലിനിയം, വിറ്റാമിന്‍ ഇ, ഫൈറ്റോകെമിക്കല്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ദിവസേന ആഹാരത്തില്‍ 500 ഗ്രാം പഴങ്ങളും പച്ചക്കറികളുമെങ്കിലും ഉള്‍പ്പെടുത്തണം. ചുരുക്കിപ്പറഞ്ഞാല്‍ ധാരാളം സസ്യാഹാരം കഴിക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും. വ്യായാമം മുടങ്ങാതെ ചെയ്ത് ശരീരഭാരം നിയന്ത്രിക്കണം. കൊഴുപ്പും ഉപ്പും കുറവുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം. ആരോഗ്യകരമായ പാചകരീതികള്‍ ഉപയോഗിക്കുക, ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---
CANCER,
MALAYALAM ARTICLE,
{[['
']]}
Labels:
CANCER,
MALAYALAM ARTICLE
TOBACCO KILLS - POSTER
Posted by KRISHNARAJ EDAKKUTTY
Posted on 08:18
with No comments
CANCER,
IEC POSTER,
PICTURES,
SMOKING,
{[['
']]}
Labels:
CANCER,
IEC POSTER,
PICTURES,
SMOKING
SMOKING AND CANCER - POSTER
Posted by KRISHNARAJ EDAKKUTTY
Posted on 08:12
with No comments
CANCER,
IEC POSTER,
PICTURES,
SMOKING,
{[['
']]}
Labels:
CANCER,
IEC POSTER,
PICTURES,
SMOKING
കാൻസർ കണ്ടുപിടിക്കാൻ വെറും 5 രൂപ ചിലവാക്കിയാൽ മതി- VIDEO
Posted by KRISHNARAJ EDAKKUTTY
Posted on 06:01
with No comments
അഞ്ചു രൂപ ചിലവിൽ ലളിതമായി വെറും വിനാഗിരി ഉപയോഗിച്ച് കാൻസർ കണ്ടുപിടിക്കാനുള്ള വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾ ഇത് മനസ്സിലാക്കണം, ഷെയർ ചെയ്തു ഈ അറിവ് മറ്റുള്ളവർക്കും പകർന്നു നൽകണം
സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകുന്ന അബ്നോര്‍മല്‍ കോശങ്ങളെ കണ്ടെത്താന്‍ നിലവിലുള്ള ടെസ്ററുകളൊക്കെ ചെലവേറിയതാണ്. ഈ സ്ഥാനത്ത് ചെലവ് വളരെ കുറഞ്ഞ വിനാഗിരി സ്വാബുകള്‍ ഉപയോഗിച്ച് ടെസ്ററ് നടത്താമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചിരിക്കുന്നു.
യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കാനിടയാക്കുന്ന ക്യാന്‍സര്‍ സെര്‍വിക്കല്‍ ക്യാന്‍സറായിരുന്നു. എന്നാല്‍, പാപ് സ്മിയര്‍ പോലുള്ള ടെസ്ററുകള്‍ വ്യാപകമായതോടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കാരണമുള്ള മരണങ്ങള്‍ കേട്ടുകേള്‍വി പോലുമല്ലാതായി. രോഗം മുന്‍കൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്നതാണ് പാപ് സ്മിയര്‍ ടെസ്ററ്.
എന്നാല്‍, ഇന്ത്യയില്‍ ഇന്നും പതിനായിരക്കണക്കിനു സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നു. ചെലവേറിയ പാപ് സ്മിയര്‍ ടെസ്ററ് ഇവിടെ പ്രായോഗികമല്ല. പുതിയ വിനാഗിരി ടെസ്ററ് കൂടുതലാളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം.
വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികളുടെ സഹായത്തോടെ മാത്രമാണ് പാപ് സ്മിയര്‍ ടെസ്ററ് നടത്താന്‍ സാധിക്കുക. എന്നാല്‍, വിനഗര്‍ സ്വാബ് ടെസ്ററിന് ഇതൊന്നും ആവശ്യമില്ല
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Sreemurugan Anthikad
സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകുന്ന അബ്നോര്‍മല്‍ കോശങ്ങളെ കണ്ടെത്താന്‍ നിലവിലുള്ള ടെസ്ററുകളൊക്കെ ചെലവേറിയതാണ്. ഈ സ്ഥാനത്ത് ചെലവ് വളരെ കുറഞ്ഞ വിനാഗിരി സ്വാബുകള്‍ ഉപയോഗിച്ച് ടെസ്ററ് നടത്താമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചിരിക്കുന്നു.
യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കാനിടയാക്കുന്ന ക്യാന്‍സര്‍ സെര്‍വിക്കല്‍ ക്യാന്‍സറായിരുന്നു. എന്നാല്‍, പാപ് സ്മിയര്‍ പോലുള്ള ടെസ്ററുകള്‍ വ്യാപകമായതോടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കാരണമുള്ള മരണങ്ങള്‍ കേട്ടുകേള്‍വി പോലുമല്ലാതായി. രോഗം മുന്‍കൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്നതാണ് പാപ് സ്മിയര്‍ ടെസ്ററ്.
എന്നാല്‍, ഇന്ത്യയില്‍ ഇന്നും പതിനായിരക്കണക്കിനു സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നു. ചെലവേറിയ പാപ് സ്മിയര്‍ ടെസ്ററ് ഇവിടെ പ്രായോഗികമല്ല. പുതിയ വിനാഗിരി ടെസ്ററ് കൂടുതലാളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം.
വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികളുടെ സഹായത്തോടെ മാത്രമാണ് പാപ് സ്മിയര്‍ ടെസ്ററ് നടത്താന്‍ സാധിക്കുക. എന്നാല്‍, വിനഗര്‍ സ്വാബ് ടെസ്ററിന് ഇതൊന്നും ആവശ്യമില്ല
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Sreemurugan Anthikad
CANCER,
VIDEO,
{[['
']]}