Latest Post :
Recent Post
Showing posts with label HEALTH. Show all posts
Showing posts with label HEALTH. Show all posts

JOB RESPONSIBILTY MPW



Job Responsibility Multi Purpose Health Workers -ആരോഗ്യവകുപ്പ് പ്രവർത്തകരുടെ ഉത്തരവദിത്വങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഓർഡർ..






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Public Health Act



Public Health Act- Presentation Of Sri. Raju Sir നമ്മുടെ പ്രീയപ്പെട്ട രാജുസാറിന്റെ പബ്ലിക് ഹെൽത്ത് ആക്റ്റ് പവ്വർ പോയിന്റ് പ്രസന്റേഷൻ നലകുന്നു. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Dictionary of Medical Terms



Dictionary of Medical Terms - By Mohammed Youssry ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

World Health Day 2014 POWER POINT

World health day 2014-focus to vector born diseases







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്


{[['']]}

Counseling for Cessation of Tobacco - Power Point








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്




{[['']]}

PAN MASALA - മരണത്തിലേക്കൊരു രുചിക്കൂട്ട്


പാന്‍ മസാല- മരണത്തിലേക്കൊരു രുചിക്കൂട്ട്


പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്‌. പാന്‍മസാല ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നഅപകടങ്ങള്‍. മനുഷ്യബുദ്ധിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പദാര്‍ത്ഥങ്ങളാണ്‌ പന്‍മസാലയില്‍ അടങ്ങിയിരിക്കുന്നത്‌. വിദഗ്‌ദ്ധര്‍ക്ക്‌ ഇതേപ്പറ്റി ഭിന്നാഭിപ്രായമാണുള്ളത്‌. കാരണം എന്താണ്‌ ഇതിലടങ്ങിയിരിക്കുന്നത്‌ എന്നതിനെപ്പറ്റി വ്യക്‌തമായ ഒരു പഠനം ഇതുവരെ ഔദ്യോഗികമായി നടന്നിട്ടില്ല. എങ്കിലും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. പുകയില, അടയ്‌ക്ക, ചുണ്ണാമ്പ്‌ എന്നീ വസ്‌തുക്കളാണ്‌ പാന്‍മസാലയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്‌. ലഹരി കൂട്ടുവാനായി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന ബാങ്ങ്‌, ഖയല്‍ പോലുള്ള മരങ്ങളുടെ കറ പാന്‍മസാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഈ രണ്ടു മരുന്നുകളുടെയും കറ ശക്‌തിയേറിയ ലഹരി വസ്‌തുക്കളാണ്‌. കഞ്ചാവുപോലുള്ള മയക്കുമരുന്നുകള്‍ ഇതില്‍ ചേര്‍ക്കുന്നതായി സംശയിക്കുന്നു. സൂപ്പര്‍ഹിറ്റ്‌, സാറ്റ്വാറ്റ, പലാബ്‌, കമല, കാചന്‍, താര, പാന്‍കിംഗ്‌, ജൂബിലി, രാവിത്‌, രാജ്‌ദര്‍ബാര്‍, ഖുല്‍സി, ലെച്ചു, ഭാദ്‌ഷാ, ഗുബര്‍, ക്രേന്‍, വിമല്‍, പാന്‍പരാഗ്‌, വഹാബ്‌, മണിച്ചന്ദ്‌ ഗുഡ്‌കാ, തുഫാന്‍, ഹാന്‍സ്‌, ശംഭുഖൈനി മോഹറ, മൈമിക്‌സ്, പെസ്‌പി, മധുഖൈനി, ജോഗര, ഗണേഷ്‌ തുടങ്ങിയവയാണ്‌ ഏതാനും ചില അപകടകാരികളായ പാന്‍മസാലകള്‍. ഇന്ത്യയില്‍ ഇവ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്‌. ലഹരി കൂടിയ പാന്‍മസാലകളാണിവ. കുട്ടികളെ ലക്ഷ്യമാക്കി ലഹരി കുറഞ്ഞ പാന്‍മസാലകളാണ്‌ തുളസി, പാസ്‌ പാസ്‌, നിജാപാക്‌, റോജാപാക്‌ തുടങ്ങിയവ. ഇവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പാന്‍മസാലയുടെ പായ്‌ക്കറ്റ്‌ വളരെ മനോഹരമായ വര്‍ണ്ണങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നു



വളരെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ തമ്പാക്ക്‌ ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കും. ഇവരുടെ വിയര്‍പ്പിന്‌ രൂക്ഷ ഗന്ധമായിരിക്കും. ശംഭുഖൈനി ഉപയോഗിക്കുന്നവരില്‍ കുത്തിക്കുത്തിയുള്ള മണം കണ്ടുവരുന്നു. പല്ലിലെ കറ ഇത്‌ ഉപയോഗിക്കുന്നതിന്റെ അടയാളമാണ്‌. വൃത്തിയില്ലായ്‌മ ഇതിന്റെ അടിമത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്‌. പൊതുവേ ദേഷ്യമുള്ളവരും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരിക്കും ഇവര്‍. ചുണ്ടില്‍ നേരിയ നിറവ്യത്യാസം കണ്ടാല്‍ ഇവര്‍ പാന്‍മസാലയ്‌ക്ക് അടിമയായിത്തുടങ്ങിയെന്ന്‌ അനുമാനിക്കാം. ഇവരുടെ കണ്ണുകള്‍ ഉറക്കം കഴിഞ്ഞ്‌ എഴുന്നേറ്റ ആളിന്റെ കണ്ണുപോലെയായിരിക്കും.

പാന്‍മസാലയും കാന്‍സറും


പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം വായിലെ കാന്‍സര്‍ രോഗത്തിന്‌ കാരണമാകുന്നു. പാന്‍മസാലയിലെ അസംസ്‌കൃത വസ്‌തുവായ അടയ്‌ക്കായിലുള്ള പ്രത്യേക രാസപദാര്‍ത്ഥമാണ്‌ കാന്‍സറിനു കാരണമാകുന്നതെന്ന്‌ രാസപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. പുകയില പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തുന്നതും പാന്‍മസാലയ്‌ക്ക് അടിമയാകുന്നതിനും തുടര്‍ന്ന്‌ കാന്‍സറിനും കാരണമാകുന്നു. ചുണ്ണാമ്പ്‌, അടയ്‌ക്ക, പുകയില തുടങ്ങിയവയാണ്‌ പാന്‍മസാലയിലെ മുഖ്യ അസംസ്‌കൃത വസ്‌തുക്കള്‍. ഇവ സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ സബ്‌മ്യൂക്കോസിസ്‌ ഫൈബ്രോസിസ്‌, ലുക്കോസ്ലാക്കിയ, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക്‌ ഇരയാകുന്നു. അടയ്‌ക്കായിലുള്ള അരിക്കോളെന്‍, അരിക്കസോണിക്ക്‌ ആസിഡ്‌ തുടങ്ങിയ ഘടകങ്ങളാണ്‌ സബ്‌മ്യൂക്കോസിസിനു കാരണമാകുന്നത്‌. കേരളത്തില്‍ പ്രതിമാസം 370 ക്വിന്റലിലധികം പാന്‍മസാലകള്‍ വിറ്റഴിയുന്നു എന്നതാണ്‌ കണക്കുകള്‍.

പാന്‍മസാലയും മനോരോഗവും


പാന്‍മസാലയുടെ നിരന്തരമായ ഉപയോഗം മാനസികരോഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന്‌ അറിയുക. ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍

മനോനിലമാറ്റം


ചില നേരങ്ങളില്‍ സന്തോഷവും മറ്റവസരങ്ങളില്‍ ദു:ഖവും ഉണ്ടാകുന്നു. അരിശം, ദു:ഖം, സന്തോഷം, നിരാശ, വെറുപ്പ്‌ എന്നിവ മാറിമാറി പ്രകടമാകുന്നു. ശരിയായ തീരുമാനവും വ്യക്‌തമായ ധാരണയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ രാവിലെ ഒരു തീരുമാനം എടുക്കുകയും ഉച്ചയാകുമ്പോള്‍ അത്‌ മാറുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതാകുന്നു. ഇവരില്‍ അമിതമായ അരിശവും പ്രകടമാണ്‌.

ഉറക്കമില്ലായ്‌മ


പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ഉറക്കമില്ലായ്‌മ. തുടക്കത്തില്‍ ഈ പ്രശ്‌നം പ്രകടമല്ലെങ്കിലും ക്രമേണ ഉറക്കമില്ലാത്ത അവസ്ഥ കൂടിക്കൂടി വന്ന് മാനസികപ്രശ്നത്തിലേക്ക് എത്തുന്നു



നമ്മുടെ ഗ്രൂപ്പിൽ ഈ ലേഖനം ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

RISK OF SELF MEDICATION,MALAYALAM ARTICLE

സ്വയം ചികിത്സയുടെ അപകടങ്ങൾ

സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്നറിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.

അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.





വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.

ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).

കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.


ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.
വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.



ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :

1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.


ഈ പോസ്റ്റ് ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

FOOD SAFETY CIRCULAR ON HOTEL SANITATION

ഹോട്ടലുകൾ പാലിക്കേണ്ട ശുചിത്വ സംവിധാനങ്ങൾ - 
ഫുഡ് സേഫ്റ്റി ഡയറക്ടറുടെ സർക്കുലർ






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

{[['']]}

PLASTIC POLLUTION

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

PLASTIC POLLUTION

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:


നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

KERALA PANCHAYAT BUILDING RULE

KERALA PANCHAYAT BUILDING RULE 14.2.2011





ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--


{[['']]}

FOOD BORN DISEASES,MALAYALAM ARTICLE


ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നിവാരണത്തിനിറങ്ങുക എന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. ബോട്ട് മുങ്ങി നിരവധി പേര്‍ ഒറ്റയടിക്ക് മരിക്കുമ്പോള്‍ മാത്രമേ ബോട്ടുകളുടെ സുരക്ഷാ പരിശോധനക്ക് പടപ്പുറപ്പാട് നടത്താറുള്ളൂ. കുട്ടികളെ കുത്തിനിറച്ച സ്കൂള്‍ വാഹനം അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ മാത്രമേ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് പരക്കംപായുന്ന സ്കൂള്‍ വാഹനങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂ. ഒരു കാടിളക്കലിനും അന്വേഷണത്തിനും ശേഷം എല്ലാം കെട്ടടങ്ങും. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഫയലിലുറങ്ങും. ഒടുവില്‍ അടുത്ത ദുരന്തത്തിനായി നമ്മള്‍ കാത്തിരിക്കും. ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചപ്പോള്‍ മാത്രമാണ് ഭക്ഷണശാലകളുടെ വൃത്തിയെക്കുറിച്ചും അവര്‍ പാലിക്കേണ്ട ശുചിത്വ മര്യാദകളെക്കുറിച്ചും ഓര്‍ക്കാന്‍ പോലും നമ്മള്‍ തുനിഞ്ഞത്.


കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആവേശത്തോടെ ആരംഭിച്ച റെയ്ഡ് ഇപ്പോള്‍ സാവധാനത്തിലായിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അതും കെട്ടടങ്ങും. ഭക്ഷണശാലകളില്‍ കൃത്യമായ പരിശോധന സമയാസമയങ്ങളില്‍ നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ബോധവുമില്ല. സത്യത്തില്‍ ഈ അജ്ഞതയുടെ ഇരകളായി മാറുന്നത് സാധാരണ ഉപയോക്താക്കളാണ്. പലതരം അസുഖങ്ങളുമായി നിത്യേന നിരവധിപേര്‍ ആശുപത്രികളില്‍ വരുന്നുണ്ട്. ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, അമീബിയാസ് തുടങ്ങിയവയുമായി വരുന്നവരില്‍ മിക്കവരും പതിവായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്ന് മനസ്സിലായിട്ടുണ്ട്.

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍െറ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.


മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.


ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.


ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.


പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. കാരണം, ഓരോ ദിവസവും നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന്‍െറ അളവ് വര്‍ധിച്ചുവരുകയാണ്.
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.


എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍െറ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.


ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ എണ്ണയിലാണ് ചിപ്സും മിക്സ്ചറും മറ്റും ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അതേ എണ്ണതന്നെ ഉപയോഗിക്കുകയും അതിലേക്ക് പുതിയ എണ്ണ ഒഴിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന അത്യന്തം അപകടകാരിയായി അത് മാറുന്നു. നിറത്തിനും മണത്തിനും രുചിക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു കൊടുംഭീകരന്‍. ഉദരരോഗങ്ങള്‍ക്കും കാന്‍സറിനും കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ഇവയൊക്കെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയും ബോധവത്കരണവും ആവശ്യമാണ്. അതാണ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ലക്ഷ്യംവെക്കേണ്ടത്.


വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശെയായി എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇതുമൂലം രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് എന്ന് തിരിച്ചറിയുക. നമുക്ക് ഏറ്റവും യോജിച്ചത് ഈ ഫാസ്റ്റ് ഫുഡ് അല്ല; പരമ്പരാഗതമായി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചുവന്നിരുന്ന നമ്മുടെ തനത് രുചികള്‍തന്നെയാണ്. അത് തിരിച്ചറിയുകയാണെങ്കില്‍ ആരോഗ്യത്തോടെ കുറെക്കാലം കൂടി ജീവിക്കാന്‍ നമുക്കു കഴിയും.


ഈ പോസ്റ്റ് ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 





{[['']]}

NEED FOR PUBLIC HEALTH ACT

സംസ്ഥാനത്ത് ഏകീകരിച്ച പൊതുജനാരോഗ്യ നിയമമില്ലാത്തത് തിരിച്ചടിയാകുന്നു.കേരളം രൂപീകരിക്കുന്നതിന് മുൻപുണ്ടായിരുന്ന 2 നിയമങ്ങളാണ് ആരോഗ്യ രംഗത്ത് ഇപ്പൊഴുമുള്ളത്.
മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർ പോലും ഇതു മൂലം ചെറിയ പിഴയടച്ച് രക്ഷപെടുന്നു.മലബാറിൽ 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റും തിരുവിതാംകൂറിലെ 1955 ലെ ട്രാവംകൂർ -കൊച്ചി ഹെൽത്ത് ആക്റ്റുമാണ് നിലവിലുള്ളത്.പുതിയ കാലത്തെ ജീവിത ശൈലിയിലും പകർച്ചവ്യാധിയടക്കമുള്ള രോഗങ്ങളിലും ചികിത്സാരീതികളിലും ഒരുപാട് മാറ്റം വന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമങ്ങളാണ് ആരോഗ്യ സംരക്ഷണത്തിലുള്ളത്.പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് 5 രൂപ മുതൽ 500 രൂപ വരെയാണ് ഈ നിയമ പ്രകാരം പരമാവധി ശിക്ഷ.

രണ്ട് നിയമങ്ങൾ ആയതിനാൽ ഒരേ തസ്തികയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മലബാറിലും തിരുവിതാംകൂറിലും വ്യത്യസ്ഥ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്.
1990 മുതൽ തന്നെ ഏകീകരിച്ച നിയമത്തിനു വേണ്ടിയുള്ള ചർച്ച തുടങ്ങിയിരുന്നു.2012 ൽ ഇതിന്റെ കരട് സർക്കാർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.പക്ഷേ തുടർനടപടികൾ ഉണ്ടായില്ല



ഇപ്പോൾ മാലിന്യ നിർമാർജന വിഷയത്തിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കുന്നു.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

PUBLIC HEALTH

PUBLIC HEALTH - MALAYALAM ARTICLE

പൊതുജനാരോഗ്യം: WHO പഠനങ്ങള്‍


ലോകജനതയുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലോകാരോഗ്യ സംഘടന ചിലവ് കുറഞ്ഞതും ലളിതവുമായ മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്
. ഇവയെ ചോയ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്നു.


ലോകത്തെ ആരോഗ്യനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 14 മേഖലകളാക്കി തിരിച്ച് ഓരോ പ്രദേശത്തിന്റെയും പ്രമുഖ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ട മാര്‍ഗങ്ങളാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്
. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും പ്രസക്തമായതും അതേ സമയം പ്രതിരോധിക്കാന്‍ കഴിയുന്നതുമായ 25 രോഗകാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കുട്ടികളുടെയും അമ്മമാരുടെയും തൂക്കകുറവ്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തസമ്മര്‍ദ്ദം, പുകവലി, മദ്യപാനം, ശുതിത്വമില്ലായ്മ, മലിനജലം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഖര ഇന്ധനങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക പുക, വിളര്‍ച്ച, അമിതഭാരം എന്നിവയാണ് രോഗാതുരതയ്ക്കും മരണത്തിനും പ്രമുഖകാരണങ്ങളായ ആരോഗ്യപ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.



ലോകത്ത് വര്‍ഷം തോറും സംഭവിക്കുന്ന 5.6 കോടി മരണങ്ങളില്‍ 40 ശതമാനത്തിനും കാരണം ഈ പറഞ്ഞ പത്ത് പ്രശ്നങ്ങളാണ്. ആരോഗ്യകരമായ ജീവിതചര്യയിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനാറിലധികവും വികസിത രാജ്യങ്ങളില്‍ അഞ്ചിലധികവും വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന പ്രവചിക്കുന്നു.

തൂക്കക്കുറവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവുമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രശ്നമെങ്കില്‍ പുകവലിയും രക്തസമ്മര്‍ദ്ദവുമാണ് അമേരിക്കയിലെയും യൂറോപ്പിലെയും വെല്ലുവിളികള്‍.


വികസ്വര രാജ്യങ്ങളിലെ 17 കോടി കുട്ടികളാണ് പോഷണക്കുറവ് മൂലം തൂക്കം കുറഞ്ഞവരായി കാണപ്പെടുന്നത്. വര്‍ഷം തോറും 34 ലക്ഷം കുട്ടികളാണ് മരണമടയുന്നത്. ദാരിദ്യ്രനിര്‍മാര്‍ജനത്തിനു പുറമെ മുലയൂട്ടാന്‍ പ്രേരിപ്പിച്ചും വയറിളക്കവും ശ്വാസകോശരോഗാണുബാധയും ചികില്‍സിച്ചു വേണം ഈ ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍..
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്. ഐ. വി/ എയ്ഡ്സ് പകരുന്നതാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇപ്പോഴത്തെ ഭീഷണി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇപ്പോഴത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 47 വയസ്സു മാത്രമാണ്. ഇത് 62 വയസ്സാക്കി ഉയര്‍ത്താന്‍ എയ്ഡ്സിന്റെ നിയന്ത്രണത്തിലൂടെ മാത്രം കഴിയും. എയ്ഡ്സ് നിയന്ത്രണത്തിനായി വ്യക്തി തലത്തിലും സാമൂഹിക തലത്തിലും ചെയ്യേണ്ട പ്രതിരോധ നടപടികള്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.


രക്തസമ്മര്‍ദ്ദം മൂലം 71 ലക്ഷം പേരാണ് വര്‍ഷം തോറും മരണമടയുന്നത്. മൊത്തം മരണസംഖ്യയുടെ 13 ശതമാനമാണ് ഇത്.രക്തസമ്മര്‍ദ്ദം, തലച്ചോറ്,ഹൃദയം, വൃക്കകള്‍ എന്നീ അവയവങ്ങളിലേക്കുള്ള രക്തവാര്‍ച്ചയിലേക്കും മരണത്തിലേക്കും ഇത് നയിക്കുന്നു. രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. ആഹാരത്തിലെ അമിതമായ ഉപ്പും കൊഴുപ്പും കുറയ്ക്കുക, പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും കഴിക്കുക. പതിവായി വ്യായാമം ചെയ്യുക എന്നീ ജീവിതചര്യകള്‍ വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും. ഈ രോഗപ്രതിരോധ നടപടികളോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളുമുള്ളവര്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ചിലവു കുറഞ്ഞ മരുന്നും കഴിക്കേണ്ടതാണ്. പുകവലിക്കും മരണസംഖ്യ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ഏകദേശം അരക്കോടിയോളം പേരുടെ ജീവനാണ് പുകവലി മൂലം പ്രതിവര്‍ഷം നഷ്ടപ്പെടുന്നത്. പുകവലിയുടെ പരസ്യം നിരോധിക്കുക, സിഗരറ്റ് പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് അച്ചടിക്കുക, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുക, പുക വലിക്കുന്നവര്‍ക്കിടയില്‍ അത് നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങള്‍ സംഘടിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടേത്. 10 ശതമാനം വിലവര്‍ധന വരുത്തിയാല്‍ അത് ഇവയുടെ വില്‍പനയില്‍ 2-10 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിക്കോട്ടിനു പകരമുള്ള വസ്തുക്കളുടെ പ്രചാരം ചിലവേറിയതാണെങ്കിലും വികസിത രാജ്യങ്ങളില്‍ ഇത് പുകവലി കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. നിക്കോട്ടിന്‍, ചൂയിംഗം, നേസല്‍ സ്പ്രേ, ഇന്‍ഹേലേഴ്സ് എന്നീ മാര്‍ഗങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
പരിസര ശുതിത്വ സംവിധാനങ്ങളുടെ അഭാവവും ശുദ്ധജലദൌര്‍ലഭ്യവും മൂലം 17 ലക്ഷം പേരാണ് മരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന ശുദ്ധജലദൌര്‍ലഭ്യം 2015-ാമാണ്ടോടെ പകുതിയായി കുറയ്ക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. കുടിവെള്ളം ഉപയോഗിക്കുന്നിടത്ത് രോഗാണുവിമുക്തമാക്കുന്ന രീതി നടപ്പിലാക്കുന്നതാണ് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ആഹാരത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലം 25 കോടി ജനങ്ങളെയാണ് വിളര്‍ച്ച ബാധിക്കുന്നത്. മാതൃ-നവജാത ശിശുമരണങ്ങള്‍ക്ക് ഇത് പ്രധാന കാരണമാണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിനും വിളര്‍ച്ച കാരണമാകുന്നുണ്ട്. ഇരുമ്പും ഫോളിക്കാസിഡും പ്രത്യേകമായോ ആഹാരത്തില്‍ ചേര്‍ത്തോ നല്‍കണം.


ലോ
കാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിട്ടുള്ള രോഗകാരണങ്ങളില്‍ മിക്കവയും ഉയര്‍ന്ന ആരോഗ്യനിലവാരമുണ്ടെങ്കിലും കേരളത്തിലും കാണപ്പെടുന്നുണ്ട്. മരണനിരക്ക് കുറവാണെങ്കിലും കേരളത്തിലും രോഗാതുരത കൂടുതലാണല്ലോ. വര്‍ഷം തോറും പല പകര്‍ച്ച വ്യാധികള്‍ കേരളത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരളവും ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
 
{[['']]}

VARICOSE VEINS

VARICOSE VEINS - MALAYALAM ARTICLE

ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ .

കാലുകളിൽ തടിച്ചു വീർത്തു കാണപ്പെടുന്ന രക്തധമനികൾ വേദന , കഴപ്പ് , പുകച്ചിൽ , എന്നിവയ്ക്ക് കാരണമാകുന്നു .

കാർബണ്‍ ഡയോക്സൈഡ് കലർന്ന രക്തത്തെ മറ്റു ശരീര ഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ ഗുരുത്വാകർഷണത്തെ മറികടന്നു വേണം കാലുകളിൽ നിന
്നുള്ള രക്തത്തെ മുകളിലെയ്ക്കെത്തിക്കുവാൻ . തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളുടെ ധമനികളിലെ വാൽവുകൾക്ക്

അമിതാധ്വാനം മൂലം ബലക്ഷയം സംഭവിക്കുന്നു . അങ്ങനെ മുകളിലെയ്ക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു . ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് . 

 കിടക്കുമ്പോൾ കാലുകൾ ഉയർത്തി വെയ്ക്കുക വഴിയും , കാലിൽ സോക്സ്‌ ഇടുക വഴിയും ഇതിന് ഒരു പരിധി

വരെ ആശ്വാസം കിട്ടുന്നു . ഉദരത്തിലുണ്ടാകുന്ന മുഴകൾ , ഗര്‍ഭാവസ്ഥ , ചില ഹോർമോണുകളുടെ പ്രതി പ്രവർത്തനം , ഇവയും ഈ രോഗത്തിനു ഹേതുവാകാറുണ്ട് . ഇവിടെയുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഭയാനകവും മാരകവുമായ

രക്തസ്രാവം ഉണ്ടാക്കുന്നതിനാൽ വളരെയധികം സൂക്ഷ്മതയോടെ വേണം ഈ രോഗത്തെ കൈകാര്യം ചെയ്യുവാൻ . അധികരിച്ച അവസ്ഥയിൽ അണുബാധ ഉണ്ടാവുകയും , വ്രണങ്ങൾ കരിയാൻ താമസിക്കുകയും ചെയ്യുക സാധാരണമാണ്

വെരിക്കോസ് വെയിൻ കാരണമുള്ള ബുദ്ധിമുട്ടുകൾ


കാലിൽ അസഹനീയമായ വേദനയും മാംസപേശികളുടെ കോച്ചിവലിവും, കണങ്കാലിലുണ്ടാകാവുന്ന നീരും, കാൽവണ്ണയിലെ വേദനയും കാരണം രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക, അമിതവണ്ണം., കേടായ ഞരന്പിന്റെ കനം കുറയുന്പോൾ ഞരന്പ് പൊട്ടിയാൽ ഒരു ലീറ്ററോളം ചോര വാർന്നു പോകുകയും മരണം സംഭവിക്കുകയും ചെയ്യും, കാലിൽ അധികം ചൊറിച്ചിൽ അനുഭവപ്പെടും, അതുമൂലം മുറിവുണ്ടായാലുണങ്ങുവാൻ ദീർഘകാല ചികിത്സ ചെയ്യേണ്ടിവരും.

ചികിത്സാരീതി


മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഇപ്പോൾ നിലവിലുള്ളത്. സ്‌ക്ളീറോതെറാപ്പി (Foam), ലേസർ ചികിത്സ, റേഡിയോ ഫ്രീക്വൻസി ലേസർ (RF Laser)
സ്കാനിംഗിലൂടെയാണ് കേടായ വാൽവുകൾ കണ്ടെത്തുന്നത്. രണ്ടു തരം ഇഞ്ചക്ഷനും കാർബൺഡൈ ഓക്‌സൈഡും മിക്‌സ് ചെയ്ത് ചെറിയ സൂചിയിലൂടെ വാൽവിലേക്ക് കടത്തിവിട്ട് അടയ്‌ക്കുന്ന രീതിക്കാണ് സ്‌ക്ളീറോതെറാപ്പി.
സ്കാനിംഗിലൂടെ കാൽമുട്ടിനു താഴെ നിന്ന് മുകളിലേക്കുള്ള കേടായ പ്രധാന ഞരന്പിലേക്ക് ഒരു ലേസർ ഫൈബർ കടത്തിവിട്ട് കേടായ ഞരന്പിനെ ആവിയാക്കി കളയുന്ന രീതിയാണ് ലേസർ ചികിത്സ. പഴക്കമില്ലാത്ത ഞരന്പുതടിപ്പ്, ഒരുപാട് വലുതല്ലാത്ത ഞരന്പു തടിപ്പ്, ഞരന്പുതടിപ്പു മൂലം കാലിൽ വൃണമുള്ളവർ എന്നിവയ്ക്കാണ് സ്‌ക്ളീറോതെറാപ്പി അനുയോജ്യം.

ഗുണങ്ങൾ


കേടായ ഞരന്പ് ചുരുങ്ങിപോകുന്നു. അതിനു ശേഷം ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചുരുങ്ങിയ ഞരന്പ് അലി‌ഞ്ഞു ഉള്ളിലേക്ക് പോകുന്നു. രക്തം കേടുവരാത്ത മറ്റു ധമനികളിൽ കൂടി ഹൃദയത്തിലേക്ക് കടന്നുപോകുന്നു. മുറിവുള്ള രോഗികൾക്ക് സ്‌ക്‌ളീറോതെറാപ്പി ചെയ്യുന്നതിലൂടെ കേടായ ഞരന്പുകൾ ചുരുങ്ങും. അങ്ങനെ മുറിവുകൾ അതിവേഗത്തിലൽ ഉണങ്ങും.

പഴക്കം ചെന്ന രോഗാവസ്ഥ, ഒരുപാട് വലിയ ഞരന്പു തടിപ്പുണ്ടാകുക, ദീർഘസമയം നിന്ന് ജോലി ചെയ്യേണ്ടവർക്ക്, അമിതവണ്ണമുള്ളവർ എന്നിവയ്ക്കാണ് ലേസർ ചികിത്സ/റേഡിയോ ഫ്രീക്വൻസി ചെയ്യേണ്ടത്.

ഗുണങ്ങൾ


ലേസർ ചികിത്സ ചെയ്യുന്നതിലുടെ കേടായ വലിയ ഞരന്പ് ആവിയായി പോകുന്നതുമൂലം രോഗിക്ക് അസുഖത്തിൽ നിന്ന് മോചനം ലഭിക്കും. കൂടാതെ രോഗിക്ക് രണ്ടാഴ്ചക്കുള്ളിൽ സാധാരണ ജോലികളിൽ പ്രവേശിക്കാം. വേദനയും കുറവായിരിക്കും.

കംപ്രഷൻ സ്റ്റോക്കിംഗ്സ്
സ്‌ക്ളീറോതെറാപ്പിയും ലേസർ ചികിത്സയും ചെയ്യുന്ന രോഗികൾക്ക് അതിനുശേഷം ചുരുങ്ങിയ ഞരന്പ് അമർന്നിരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ഉറയാണ് കംപ്രഷർ സ്റ്റോക്കിംഗ്സ്.

ഉപയോഗരീതി


ലേസർ ചികിത്സയ്ക്കും സ്‌ക്ളീറോതെറാപ്പിയ്ക്കും ശേഷമുള്ള ആദ്യ ആഴ്‌ചയിൽ മുഴുവൻ സമയവും ഇത് ഉപയോഗിക്കണം. ആദ്യ ആഴ്ചയ്‌ക്കു ശേഷം പകൽ സമയം മാത്രം ഉപയോഗിക്കുക. രണ്ടാമത്തെ ആഴ്ച മുതൽ ചുരുങ്ങിയത് ആറാഴ്ചയെങ്കിലും ഉപയോഗിക്കണം.

സ്റ്റോക്കിംഗ്സിൽ അഴുക്ക് പറ്റിയാൽ കഴുകി ഫാനിന്റെ കാറ്റിൽ ഉണക്കിയതിനു ശേഷം രാവിലെ ഉപയോഗിക്കുക. രാവിലെ ഉറക്കം എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം ഉടനടി സ്റ്റോക്കിംഗ്സ് ധരിക്കുക.

ലേസർ ചികിത്സക്കും / റേഡിയോ ഫ്രീക്വൻസി സ്‌ക്ളീറോതെറാപ്പിക്കും ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചികിത്സക്കു ശേഷം ആദ്യ ഒരു ആഴ്ച നിൽക്കുന്നത് ഒഴിവാക്കുക. വീട്ടിനുള്ളിൽ മാത്രം നടക്കുക. സ്‌ത്രീകളാണെങ്കിൽ അടുക്കള ജോലിയിൽ നിന്ന് രണ്ടാഴ്ച പൂർണ്ണമായും ഒഴിവാകുക. ആദ്യത്തെ രണ്ടാഴ്ചകളിൽ കാൽ തൂക്കിയിടുവാൻ പാടില്ല. മറ്റ് അസുഖങ്ങൾ ഇല്ലാത്ത രോഗികൾക്ക് ഏതുതരം ഭക്ഷണവും കഴിക്കാം.
കുളിക്കുന്ന സമയത്ത് കസേരയിൽ ഇരുന്ന് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ച് സ്റ്റോക്കിംഗ്സ് നനയാതെ സൂക്ഷിക്കുക. ചികിത്സക്കു ശേഷം രണ്ടാഴ്ച കസേരയിൽ ഇരിക്കുന്ന സമയത്ത് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ചിരിക്കുക.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 

ആരോഗ്യവാർത്തകൾ
 
{[['']]}

ALCOHOL IEC POSTER






























ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്  Subeer Kothamangalam

{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger