Latest Post :
Recent Post
Showing posts with label WASTE MANAGEMENT. Show all posts
Showing posts with label WASTE MANAGEMENT. Show all posts

Waste Management



മാലിന്യ സംസ്കരണത്തിനെ കുറിച്ച് നല്ല നിലയിൽ പ്രതിപാദിക്കുന്ന ഒരു  ജോഫ്രി ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർ തയ്യാറാക്കിയത്... ആവശ്യമെങ്കിൽ പവ്വർ പോയിന്റ് ആക്കി ഉപയോഗിക്കാം...







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

SOURCE REDUCTION PRESETATION



കൊതുക് നശീകരണ പവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ സഹായിക്കുവാനുതകുന്ന തരത്തിൽ നമ്മുടെ ഗ്രൂപ്പ് അംഗമായ സന്തോഷ് വി രാമക്യഷ്ണൻ തയ്യാറാക്കിയ ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ... 







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

Santhosh V Ramakrishnan 



{[['']]}

WASTE MANAGEMENT - INFORMATION







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ചേർത്തത്

 
LIBIN


 Udayakumar K.G
{[['']]}

PLASTIC - BE CAREFUL



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ  ചെയ്തത്                                                           


ആരോഗ്യവാർത്തകൾ


{[['']]}

INCREASING PLASTICS


പ്ലാസ്റ്റിക്കും ഉപയോഗവും ജീവിത പ്രശ്നങ്ങളും .........................................................

ലോകമഹായുദ്ധകാലത്ത് അണുവായുധഭീതിയിൽ ലോകത്തിന്റെ അവസാനം എന്നു പറഞ്ഞ് ഭീതി പരത്തി.തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ എയ്ഡ്സ് എന്ന രോഗ വിപത്ത് ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ മനുഷ്യ സമൂഹത്തിന്റെ ഇഷ്ട ഉല്പന്ന വിഭവമായ പ്ലാസ്റ്റിക്ക് എന്ന അത്ഭുത വസ്തു ജനം മത്സരിച്ച് സ്വന്തമാക്കാൻ വ്യഗ്രത കാട്ടി.ഇതിന്റെ ഫലമായി പ്ലാസ്റ്റിക്കിന്റെ വിവിധ രൂപഗുണസ്വഭാവങ്ങളോട് കൂടിയ കോടിക്കണക്കിന് ഉത്പന്നങ്ങൾ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിപ്പെട്ടു.ഇന്ന് മാനവ സമൂഹത്തിൽ പ്ലാസ്റ്റിക്കിന്റെ സാമീപ്യം ഊണിലും ഉറക്കത്തിലുമതിലുപരി ഓരോ ശ്വാസോച്ഛ്വാസത്തിലും നിറഞ്ഞ് നിൽക്കുന്നു.ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായി ഈ അത്ഭുത വസ്തു ഭൂമിയാകെ വ്യാപിച്ച് കഴിഞ്ഞു



ഉപയോഗങ്ങൾ


കുടിൽ മുതൽ കൊട്ടാരം വരെയുള്ള എല്ലാ വീടുകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.അതിന് കാരണം ഇതിന്റെ ഉപയോഗ ലാളിത്യമാണ്.നമ്മുടെ വീട്ടുപകരണങ്ങളിൽ മുഖ്യസ്ഥാനമുള്ള മേശ,കസേര മുതൽ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ,കഴിക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള ഏത് മേഖലയിലും പ്ലാസ്റ്റിക്കിന്റെ സാമീപ്യം തോട്ടാപ്പുഴുവിനേപ്പോലെ ഒട്ടി നിൽക്കുന്നു.ഉണ്ണുന്ന വേളയിലെ പേപ്പർ ഇല മുതൽ ഉറക്കപ്പായ വരെ ഊണിലും ഉറക്കത്തിലും പ്ലാസ്റ്റിക്ക് സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നു.ഉപ്പില്ലാത്ത കറിയില്ല എന്ന പഴംചൊല്ല് ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും നാം നടപ്പാക്കിയിരിക്കുകയാണ്.കൊച്ചുകുട്ടികൾക്കുള്ള ആയിരക്കണക്കിന് കളിക്കോപ്പുകൾ മുതൽ ദൈനം ദിനം കൈകാര്യം ചെയ്യുന്ന രൂപ വരെ ഇതിൽ ഉണ്ടാക്കപ്പെടും.ഇതിന്റെ പ്രത്യേകത ജലത്തേയും വൈദ്യുതിയേയും തടഞ്ഞ് നിർത്തുന്ന എന്നാൽ ചെറുചൂട് തട്ടിയാൽ സ്ത്രൈണഭാവത്തോടെ ചേർന്നു നിൽക്കുന്ന ഏത് വസ്തുക്കളോടും ചേരുന്നു.അതു പോലെ ജൈവിക സ്വഭാവമില്ലാത്തതിനാൽ ഭൂമിയിൽ കിടക്കുമ്പോൾ യാതൊരു നശീകരണവും സംഭവിക്കാതെ കാലങ്ങളോളം കിടക്കുന്നു


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
Shaju Movoppillil 


{[['']]}

PLASTIC POLLUTION

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

PLASTIC POLLUTION

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:


നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

NEED FOR PUBLIC HEALTH ACT

സംസ്ഥാനത്ത് ഏകീകരിച്ച പൊതുജനാരോഗ്യ നിയമമില്ലാത്തത് തിരിച്ചടിയാകുന്നു.കേരളം രൂപീകരിക്കുന്നതിന് മുൻപുണ്ടായിരുന്ന 2 നിയമങ്ങളാണ് ആരോഗ്യ രംഗത്ത് ഇപ്പൊഴുമുള്ളത്.
മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർ പോലും ഇതു മൂലം ചെറിയ പിഴയടച്ച് രക്ഷപെടുന്നു.മലബാറിൽ 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റും തിരുവിതാംകൂറിലെ 1955 ലെ ട്രാവംകൂർ -കൊച്ചി ഹെൽത്ത് ആക്റ്റുമാണ് നിലവിലുള്ളത്.പുതിയ കാലത്തെ ജീവിത ശൈലിയിലും പകർച്ചവ്യാധിയടക്കമുള്ള രോഗങ്ങളിലും ചികിത്സാരീതികളിലും ഒരുപാട് മാറ്റം വന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമങ്ങളാണ് ആരോഗ്യ സംരക്ഷണത്തിലുള്ളത്.പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് 5 രൂപ മുതൽ 500 രൂപ വരെയാണ് ഈ നിയമ പ്രകാരം പരമാവധി ശിക്ഷ.

രണ്ട് നിയമങ്ങൾ ആയതിനാൽ ഒരേ തസ്തികയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മലബാറിലും തിരുവിതാംകൂറിലും വ്യത്യസ്ഥ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്.
1990 മുതൽ തന്നെ ഏകീകരിച്ച നിയമത്തിനു വേണ്ടിയുള്ള ചർച്ച തുടങ്ങിയിരുന്നു.2012 ൽ ഇതിന്റെ കരട് സർക്കാർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.പക്ഷേ തുടർനടപടികൾ ഉണ്ടായില്ല



ഇപ്പോൾ മാലിന്യ നിർമാർജന വിഷയത്തിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കുന്നു.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

WASTE MANAGEMENT,MALAYALAM ARTICLE

കേരള സംസ്ഥാനവും, അതിന്റെ ഗ്രാമങ്ങളും മാലിന്യപ്രശ്നത്താൽ വീർപ്പു മുട്ടുന്നു. ഏതുനിമിഷവും നാടിനെ നടുക്കുന്ന ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ ഒരുങ്ങി നില്ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകളും, അക്ഷരവിദ്യരായ സമൂഹവും, എല്ലാ വാര്‍ത്താ മാധ്യമങ്ങളും ഒന്നുചേര്‍ന്ന് ഇതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മാലിന്യം മൂലം നാം ഇന്നനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?മാലിന്യം മൂലം ദുരന്തമനുഭവിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ കേരളത്തിന്റെ വിരിമാറില്‍ നിറഞ്ഞു കേള്‍ക്കുന്നുണ്ട്. സമരങ്ങളും, ദുരിതങ്ങളും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍കുന്ന അവസരത്തില്‍ മാത്രം ചര്‍ച്ചകളും സംസാരവേദികളും ഒരുക്കി ലോകത്തെ കാണിക്കുന്ന ദൃശ്യമാധ്യമ സമൂഹവും കേരളത്തില്‍ തന്നെയാണുള്ളത്. ഇത്രയും വലിയ ഗുരുതര പ്രശ്‌നമായിട്ടും ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത ചുരുങ്ങിയത് പരിഹാരമുണ്ടാക്കാമെന്ന് വാക്കാല്‍  പറയാതെ ഒരു ചെറിയ ചലനം സൃഷ്ടിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. എല്ലാവരും മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരം കാണുന്നത് അയല്‍ക്കാരന്റെ പറമ്പില്‍ കൊണ്ടിടുക എന്നത് മാത്രമാണ്. അപ്പോള്‍ അത് അയാളുടെ പ്രശ്‌നമായി മാറിക്കൊള്ളുമല്ലോ. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി മാനിച്ച് മാലിന്യം തട്ടാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സന്നാഹത്തോടെ എത്തയ സംഘത്തെ നേരിടാന്‍ ഒരു ഗ്രാമത്തിലെ കൊച്ചു-പിച്ചയടക്കം രംഗത്തെത്തിയപ്പോള്‍ അത് എക്‌സ്ക്ലൂസിവ് വാര്‍ത്തയായി. തൃശ്ശൂര്‍ ജില്ലയിലെ ലാലൂരില്‍ മാലിന്യത്തിനെതിരേ കെ വേണു നിരാഹാര സത്യാഗ്രഹം തുടങ്ങിയപ്പോഴും, അദ്ദേഹം ആശുപത്രിയിലായപ്പോഴും അതും വാര്‍ത്തയായി. 


കൊല്ലം ജില്ലയിലെ കുരീപ്പുഴ, കോട്ടയം ജില്ലയിലെ വടവാതൂര്‍, കൊച്ചിയിലെ ബ്രഹ്മപുരം, പാലക്കാട്ടെ കൊടുമ്പ്, കോഴിക്കോട്ടുള്ള ഞെളിയന്‍പറമ്പ്, വയനാട്ടിലെ കണിയാമ്പാറ്റ, തലശ്ശേരി പെട്ടിപ്പാലം, കാസര്‍കോട്ടെ ചെമ്മട്ടം കായല്‍... മാലിന്യത്തിനെതിരേ നടക്കുന്ന അങ്കങ്ങലുടെ പേരുകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഈ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയാണ് കേരളത്തിലെ മാലിന്യപ്രശ്‌നം ഇത്രയധികം രൂക്ഷമായത്. ഈ സമയത്തിനിടെയുണ്ടായ ജനസംഖ്യാ പെരുപ്പം വളരെ ചെറുതാണ്. സാധാരണ മാലിന്യ പ്രശ്‌നത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനസംഘ്യാ പെരുപ്പമാണല്ലോ. പക്ഷെ തെരുവില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പലയിടങ്ങളിലും ഒന്നിനു പതിന്മടങ്ങായി വര്‍ദ്ധിക്കുകയാണ്. നനഗരങ്ങളിലെന്നപോലെ പാശ്ചാത്യലത്കരിക്കപ്പെടുന്ന ഗ്രാമങ്ങളിലും ഇതുതന്നെയാണവസ്ഥ. സമൂഹം ഇന്ന് ഭക്ഷിക്കുന്ന ഭക്ഷണ സാമഗ്രികളുടെ അവസ്ത, യാത്രയിലുള്ള മാറ്റങ്ങള്‍, എന്നിവയെല്ലാം പ്രധാന കാരണമാകുന്നു. സ്വന്തം വീട്ടിലെ ഭക്ഷണം എന്ന ശീലം മാറിയതുമുതലെ തന്നെയാണ് ഭക്ഷ്യമാലിന്യത്തിന്റെ അളവും വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. പുറത്തുനിന്നു വാങ്ങുമ്പോള്‍ ആവശ്യമുള്ളതിലും അല്‍പം കൂടുതല്‍ വാങ്ങും. ഫാസ്റ്റ് ഫുഡ് ആയതിനാല്‍ സൂക്ഷിച്ചുവെക്കാനുമാകില്ല. പിന്നെ ഇങ്ങനെ കൊണ്ടുവരുന്ന വസ്തുക്കളുടെ പാക്കിംഗ് വസ്തുക്കള്‍ മറ്റൊരു മാലിന്യമാകുന്നു. അതിവേഗം വളരുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണവിരുന്നുകള്‍, ഫാസ്റ്റ്ഫുഡ് ശീലങ്ങള്‍, യാത്രയിലെ പാനീയ കുപ്പികള്‍ (അളവിലുമധികം പെരുകുന്ന ഇത്തരത്തിലുള്ള കുപ്പികളാണ് ഏറ്റവും വലിയ മാലിന്യം) തുടങ്ങിയവയെല്ലാം മാലിന്യപ്രശ്‌നത്തെ കാര്യമായി ബാധിക്കുന്നു. അശാസ്ത്രീയമായ കെട്ടിടനിര്‍മാണം റോഡ്, ജലം, മാലിന്യം, തുടങ്ങിയവ ഉറപ്പുനല്‍കുമെങ്കിലും അഴിമതിയും, തൊഴുത്തില്‍കുത്തും ഇവയ്‌ക്കൊക്കെ പ്രധാനതടസ്സമാകുന്നു. പുതിയ മോഡല്‍ വിപണിയിലെത്തിയാല്‍ തന്നെ പഴയത് ദൂരെക്കളയുന്ന 'ബോള്‍ പോയിന്റ് പെന്‍ സംസ്കാരം' കേരളത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉപയോഗിക്കുന്നതിനെക്കാളധികം ഉപേക്ഷിക്കുന്നതാണ് ബോള്‍പോയിന്റ് പെന്‍ സംസ്കാരം. സാമ്പത്തികമായും വലിയ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഈ സംസ്കാരം കമ്പോളവികസനത്തിനുവേണ്ടി മാത്രം ഉമ്ടാക്കിയിരിക്കുന്നതാണ്. തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവില്‍ മാത്രമല്ല ഗുണത്തിലും കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പണ്ടൊക്കെ ജൈവമാലിന്യങ്ങളാണ് നമുക്ക് വലിച്ചെറിയാനുണ്ടായിരുന്നെങ്കില്‍ ഇന്ന് അതല്ല അവസ്ഥ. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ വീഴുമ്പോള്‍ ഈച്ച, കൊതുക്, ഉറുമ്പ്, ചിതല്‍, കാക്ക, മണ്ണിര തുടങ്ങി അവയെ സംസ്കരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് വലിച്ചെറിയപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ രാസവസ്തുക്കള്‍ മൂലം പക്ഷി-മൃഗാദികള്‍ക്കുപോലും കഴിക്കാനാകുന്നില്ല. പ്ലാസ്റ്റിക്കും, കുപ്പിയും, സംസ്കൃത ലോഹങ്ങളുമെല്ലാം അജൈവമാലിന്യങ്ങളാണ്. മണ്ണില്‍ ലയിച്ചുപോകാത്ത ഇത്തരം ഭക്ഷ്യമാലിന്യങ്ങളെല്ലാം തന്നെ ജലത്തിലും, ജലാശയങ്ങളിലും കെട്ടിക്കിടന്ന് ചുറ്റുമുള്ള സമൂഹത്തിനു മുഴുവനാണ് ദുസ്സഹമാകുന്നത്.



കേരളത്തിന്റെ പ്രത്യേകത

കേരളത്തിന്റെ സവിശേഷതകളൊന്നും ശരിയായ രീതിയില്‍ പരിഹരിക്കാതെയുള്ള പരിഗണിക്കാതെയുള്ള പരിഹാരശ്രമങ്ങള്‍  പരാജയപ്പെടുന്നതെങ്ങനെയാണ് ..??
 കേരളത്തില്‍ ഒരു വര്‍ഷത്തില്‍ എട്ടും, ഒമ്പതും മാസം വരെ വഴ ലഭിക്കുന്നുണ്ട്. മാലിന്യം കൂടിക്കിടന്നാല്‍ മഴവെള്ളം അവയില്‍ കയറുമെന്ന് ഓര്‍മ്മ വെച്ചുകൊണ്ടാകണം മാലിന്യ വലിച്ചെറിയുന്നത്. അത് സ്വന്തം പറമ്പിലായാലും, മറ്റുള്ളവരുടെ പറമ്പുകളിലായാലും. പൊതുവേ തന്നെ ജലാംശം കൂടുതലുള്ള ഭക്ഷ്യവസ്തുക്കളാണ് കേരളത്തിന്റേത്. ഇവിടത്തെ ഭൂതല-ഭൂഗര്‍ഭജല നിരപ്പുകള്‍ പലപ്പോഴും ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിലെ ജലം മുഴുവനും മലിനമാകാന്‍ കേവലം മണിക്കൂറുകള്‍ മാത്രം മതി. ജൈവോത്പാദനം വഴി ഗ്രാമങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന വസ്തുക്കളെല്ലാം നഗരത്തിലെത്തുന്നു. നഗരങ്ങളില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങളെല്ലാം വീണ്ടും ഗ്രാമങ്ങളിലേക്കെത്തുന്നു. ഒരു പരിധിവരെ നഗരങ്ങളിലെ ജൈവമാലിന്യങ്ങളെ ഏറ്റുവാങ്ങുന്നതിന് തൊട്ടടുത്ത ഗ്രാമങ്ങളും തയ്യാറായിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ രീതിയില്‍ മേല്‍പറഞ്ഞ രീതിയിലുള്ള ഗ്രാമങ്ങളില്ല, ഗ്രാമങ്ങളുണ്ടെങ്കില്‍ തന്നെ അവിടങ്ങളിലൊന്നും അത്തരത്തിലുള്ള കാര്‍ഷികവ്യവസ്ഥയില്ല. ഗ്രാമങ്ങളില്‍ ഭക്ഷ്യോത്പാദനമില്ല. എല്ലാവരും കമ്പോളത്തെ ആശ്രയിക്കുകയാണ്. അതിനാല്‍തന്നെ ജൈവമാലിന്യങ്ങള്‍ വളം ആയിക്കാണുവാനും ആര്‍ക്കും സാധിക്കില്ല. അങ്ങനെയുള്ള മണ്ണിന്റെ ശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജൈവവളങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ തന്നെ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതു കുറയ്ക്കുക വഴി ഹരിതവിപ്ലവത്തിന്റെ വന്‍ദുരന്തമായും ഇതിനെ കാണാം. ഇപ്പോള്‍ ഇവിടുള്ള ജൈവചക്രം പൂര്‍ണമല്ലാത്തതും, തുറന്നതുമാക്കുന്നു.

തെറ്റായ പരിഹാരങ്ങള്‍
ജൈവ മാലിന്യങ്ങളുടെ മേല്‍പ്പറഞ്ഞ സവിശേഷതകളൊന്നും കാര്യമായി പരിഗണിക്കാതെ പണ്ടുണ്ടായിരുന്നതുപോലെ  നഗരമാലിന്യങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കുന്നതിലപ്പുറം ഒരു പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്നില്ല. മിക്കപ്പോഴും യാതൊരു വിധത്തിലുള്ള സംസ്കരണവും  ഇവിടെ നടക്കാറില്ല. കേരളത്തിലെ പല ഗ്രാമങ്ങളും നഗരമാലിന്യങ്ങള്‍ കൊണ്ടിടാനുള്ള ചവറുകേന്ദ്രങ്ങള്‍ മാത്രമായി മാറുകയാണ്. ജീവിക്കാനുള്ള സമരങ്ങള്‍ ഗ്രാമീണര്‍ നടത്തുന്നുണ്ടെങ്കിലും, പൊതുസമൂഹം പ്രത്യേകിച്ചും നഗരവാസികള്‍ അതിനെയൊക്ക അവഗണിക്കുകയാണ്.

 നിയമങ്ങള്‍ എന്നാല്‍....
മാലിന്യമെന്ന വിപത്തിനെ പരിഹരിക്കുവാന്‍ ശ്രമം തുടങ്ങേണ്ടത് ഇപ്പോള്‍ ഉപയോഗത്തിലുള്ള നിയമങ്ങളില്‍ നിന്നാണ്. 1999 ലെ കേരള മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണനിയമം, അതിന്റെ ഭേദഗതികള്‍, കേരള പഞ്ചായത്തിരാജ് നിയമം, ജല-വായൂ മലിനീകരണ നിയമം തുടങ്ങിയവയെല്ലാം കൊണ്ടുതന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാനാകുന്നതാണ്. നിയമമല്ല പ്രശ്‌നം, അത് നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ഖരമാലിന്യം സംബന്ധിച്ച് ചുമതലപ്പെടുത്തിയിരിക്കുന്ന കൃത്യങ്ങള്‍ വിവരിക്കുന്നവയാണ് ഖരമാലിന്യ നിയമത്തിലെ വകുപ്പുകള്‍. ജനങ്ങള്‍ ഏതുവിധത്തില്‍, എവിടെ മാലിന്യം കൊണ്ടുവരണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിക്കണം. അത് ലംഘിച്ചാല്‍ ശിക്ഷിക്കാം . സംസ്കരണത്തിനു പറ്റിയ സ്ഥലവും സാങ്കേതിക വിദ്യയും നഗരസഭ കണ്ടുപിടിക്കണം. അപകടകരമായ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ കൈകാര്യം ചെയ്യേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങള്‍ പരിപൂര്‍ണമായും പാലിക്കാനും, നിയന്ത്രിക്കാനുമുള്ള ചുമതലകള്‍ക്ക് നഗരസഭയ്ക്ക് ബാധ്യതയുള്ളതാണ്. മാലിന്യം എങ്ങനെ ശേഖരിക്കണമെന്നും, കൊണ്ടുവരുന്നതെങ്ങനെയെന്നും നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.



പരിഹാരങ്ങള്‍
ആയുര്‍വേദത്തിലുള്ള പോലെ ഒറ്റമൂലി പരിഹാരങ്ങളൊന്നും ഈ പ്രശ്‌നത്തിനില്ല. മാലിന്യം കത്തിച്ചുകളയാനുപയോഗിക്കുന്ന പൈറോളിസിസ്, ഇന്‍സിനറേറ്റര്‍ മുതലായവയാണ് പരിഹാരമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏറെ ജലാംശം കൂടിയ കേരളത്തില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സാഹചര്യങ്ങളില്‍ ിവയൊക്കെ ചേര്‍ന്ന് വന്‍ ദുരന്തം തന്നെയാകും നിര്‍മ്മിക്കപ്പെടുക. ഇവിടെതന്നെ മാലിന്യത്തിന്റെ പരിഹാരം ഇംഗ്ലിഷിലെ മൂന്ന് 'R' ല്‍ തുടങ്ങുന്നു. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍. എന്നിവ കാട്ടിത്തരുന്നു. അങ്ങനെയെങ്കില്‍ നാല് ആര്‍ അല്ലേ ആവശ്യം. റെഫ്യൂസ് അല്ലെങ്കില്‍ ഉപേക്ഷിക്കുക. പ്ലാസ്റ്റിക് പോലൈയുള്ള സാമൂഹിക വിപത്തിനെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉപേക്ഷിക്കുക തന്നെയാണ് വേണ്ടത്.




ഈ പോസ്റ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്
  ആരോഗ്യവാർത്തകൾ
 
{[['']]}

WASTE MANAGEMENT IN KERALA - MALAYALAM ARTICLE

യഥാര്‍ഥത്തില്‍ വേയ്സ്റ്റ് മാനേജ്‌മെന്റു അത്ര വിഷമമമുള്ള കാര്യമല്ല. ഇത് കൃത്യമായി നടപ്പാക്കാന്‍ ഉള്ള ശേഷി നമ്മുടെ നാടിനുമുണ്ട്. പക്ഷെ ഇതിനു ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനം വേണം. കാരണം മാലിന്യ സംസ്‌കരണം തുടങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ നിന്ന് തന്നെയാണ്.

WASTE MANAGEMENT IN KERALA

ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഒരു വെയിസ്റ്റ് മാനേജ്‌മെന്റു സിസ്റ്റം ഉള്ള നെതെര്‍ലാണ്ടിന്റെ കാര്യം എടുക്കാം. ഉയര്‍ന്ന ജനസാന്ദ്രത മൂലം, കേരളം പോലെ ഇവിടെയും മാലിന്യങ്ങള്‍ വെറുതെ നിക്ഷേപിക്കാന്‍ (ലാന്‍ഡ് ഫില്ലിംഗ് ) സ്ഥലമില്ല. ഈ പ്രശ്‌നം മറികടക്കാന്‍ ഡച്ചുകാര്‍ ഉണ്ടാക്കിയ വേയ്സ്റ്റ് മാനേജ്മന്റ് പോളിസി മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്.

1979 ല്‍ ലാന്‍സിങ്ക് എന്ന ഡച്ച് രാഷ്ട്രീയക്കാരനാണ് ഇത് അവതരിപ്പിച്ചത്. ഇത് അറിയപ്പെടുന്നത് ലാന്‍സിങ്ക് ലാഡര്‍ എന്നാണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ.

പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക എന്ന പരിപാടി കൊണ്ടാവണം അത് വില്‍ക്കലും വാങ്ങലും സാധാരണക്കാരായ ഡച്ചുകാരുടെ ജീവിത രീതിയുടെ ഭാഗം ആണ്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ധാരാളം ഉണ്ട് . അവിടെ ജട്ടി ബനിയന്‍ (വാങ്ങിയിട്ട് ഉപയോഗിച്ചിട്ടില്ലായിരിക്കും ) തുടങ്ങി എല്ലാവിധ സാധനങ്ങളും വില്‍പ്പനക്കുണ്ട്. ഡച്ച് രാജ്ഞിയുടെ ജന്മദിന ആഘോഷത്തിന് ജനങ്ങളുടെ പ്രധാന പരിപാടി പഴയ സാധനങ്ങള്‍ വില്‍ക്കലാണ്. അന്ന് വഴി വക്കിലിരുന്നു നികുതി അടക്കാതെ ആര്‍ക്കും പഴയ സാധനങ്ങള്‍ വില്‍ക്കാം, വാങ്ങാം. ചെറിയ കുട്ടികള്‍ വരെ പഴയ കളിപ്പാട്ടങ്ങള്‍ എല്ലാം വിറ്റു അന്ന് നാലു കാശുണ്ടാക്കും.

പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ചാലും നിത്യവും ഉണ്ടാക്കുന്ന ജൈവ മാലിന്യം, പ്ലാസ്റ്റിക്, ടിന്നുകള്‍, കുപ്പികള്‍, ബാറ്ററി, പേപ്പര്‍ തുടങ്ങിയവക്ക് കുറവൊന്നും ഉണ്ടാവില്ല. മാലിന്യങ്ങള്‍ പലതായി തരം തിരിക്കാന്‍ തുടങ്ങുന്നത് സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നാണ്. തരം തിരിച്ചു ഇടാനുള്ള കവറുകള്‍ റോളുകളായി കടയില്‍ നിന്നും ജനങ്ങള്‍ വാങ്ങണം. കവര്‍ ഉപയോഗിച്ചാല്‍ മാലിന്യങ്ങള്‍ നിലത്തിടലും പിന്നീട് വാരലും വേണ്ട. ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നു. കൂടാതെ, പേപ്പറുകള്‍, കുപ്പികള്‍, ബാറ്ററി തുടങ്ങിയ വല്ലപ്പോളും വരുന്ന മാലിന്യങ്ങള്‍ ഇടാന്‍ പ്രത്യേകം സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലായി ഉണ്ട്. സ്വന്തം കാശുകൊടുത്തു കവര്‍ വാങ്ങി, അതില്‍ ഇട്ടു കൊടുത്താല്‍ മാത്രം പോര, മാലിന്യങ്ങള്‍ നീക്കാന്‍ മാസംതോറും പഞ്ചായത്തിനു അല്ലെങ്കില്‍ മുനിസിപ്പാലിറ്റിക്ക് ഫീസും കൊടുക്കണം. ഇത് കൊണ്ട് പോകാനും സംസ്‌കരിക്കാനും ചിലവുണ്ട്. എത്ര വേര്‍ത്തിരിച്ചാലും, ജൈവ മാലിന്യത്തില്‍ കുപ്പിയും ബാറ്ററിയും ഒക്കെ കണ്ടെന്നു വരാം. അത് കൊണ്ട് തന്നെ സംസ്‌കരണം ഒരു കുഴപ്പം പിടിച്ച, ചിലവേറിയ പരിപാടി ആണ്.

1985 ല്‍ 50 ശതമാനം മാലിന്യങ്ങളും ലാന്‍ഡ് ഫില്‍ ചെയ്തിരുന്ന നെതെര്‍ലാന്‍ഡില്‍ നല്ല നയങ്ങളും സാങ്കേതിക വിദ്യയും അത് കൈവശമുള്ള വിവിധ കമ്പനികളെയും കൂട്ടിയിണക്കിയപ്പോള്‍ 2007ലെ കണക്കനുസരിച്ച് വെറും 3 ശതമാനം മാത്രമാണ് ലാന്‍ഡ് ഫില്‍ ചെയ്യുന്നത്. ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്നു. മറ്റു മാലിന്യങ്ങളില്‍ നിന്നും ഏകദേശം 85 ശതമാനം വസ്തുക്കള്‍ വീണ്ടും വേര്‍ത്തിരിച്ച് റീസൈക്കിള്‍ ചെയ്യുന്നു. 12 ശതമാനം കത്തിച്ചു നിന്നും വൈദ്യുതി ഉണ്ടാക്കുന്നു. ലാന്‍ഡ് ഫില്‍ ചെയ്ത മാലിന്യമലയുടെ മുകളില്‍ മണ്ണിട്ട് പുല്ലു പിടിപ്പിക്കുകയും അതിനടിയില്‍ ഉണ്ടാകുന്ന മീതൈന്‍ വാതകം ശേഖരിച്ചു വൈദ്യുതിയും ഉണ്ടാക്കും.

എല്ലാ സംസ്‌കരണ പരിപാടികളും ചെയ്യുന്നത് അമ്പതോളം വരുന്ന വിവിധ കമ്പനികള്‍ ആണ്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡച്ച് വേയ്സ്റ്റ് മാനേജ്മന്റ് അസ്സോസിയേഷന്‍ എന്ന സംഘടനയുമുണ്ട്. ഡച്ച് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന സബ്‌സിഡി കൂടാതെ വെയിസ്റ്റു റീസൈക്കിള്‍ ചെയ്യുമ്പോളും വൈദ്യുതി ഉണ്ടാക്കി വില്‍ക്കുമ്പോളും ലഭിക്കുന്ന വരുമാനവും ഇത്തരം കമ്പനികളെ സഹായിക്കുന്നു.



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

ഉറവിടമാലിന്യസംസ്ക്കരണ പദ്ധതികള്‍ക്ക് നല്‍കുന്ന ഭരണ-സാങ്കേതികാനുമതി







ഇത് നമ്മുടെ ഗ്രൂപ്പിൽ ചേർത്തത്

{[['']]}

Bio medical Waste Management







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

{[['']]}

ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ വിജയഗാഥ... - PDF FILE


 ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ വിജയഗാഥ...


സുഹൃത്തുക്കളേ
കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ പശുത്തൊഴുത്തിലെ മാലിന്യം പറമ്പിലേക്ക് ഒഴുക്കി സമീപത്തെ 3 കിണറുകൾ മലിനമാക്കിയതിന് ഞാൻ ഫയൽ ചെയ്ത , കോടതി 4700 രൂപ പിഴക്ക് ശിക്ഷിച്ച കേസ് ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിന്റെ പരിശോധനക്കും പഠനത്തിനും വേണ്ടി സമർപ്പിക്കുന്നു.അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...സംശയങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കാം..ഫോൺ-9446864027







{[['']]}

How Long Does It Take To Decompose - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger